Saturday, November 28, 2009

പ്രണയപ്പോരാട്ടം


മുടിനാരിഴയഴിച്ചാ
മൃദുല മേനിയില്‍
എണ്ണിപ്പടര്‍ന്നതും
പിന്നെ ഞാനും നീയും
ചിരിക്കുന്ന ഗാന്ധിത്തലയും
തലയിണച്ചുവട്ടില്‍
പ്രേമിച്ചമര്‍ന്നതും.
അട്ടിയായമരുന്ന
ആയിരക്കെട്ടുകള്‍
കെട്ടിപ്പൂട്ടാന്‍
മാതൃത്വത്തിന്‍
വിരല്‍ക്കൊടികളരിഞ്ഞപ്പൊഴും ,
മൂടി വെക്കാന്‍
സഹോദരിയുടെ
മാനം കവര്‍ന്നപ്പൊഴും ,
താങ്ങി നിര്‍ത്താന്‍
പാതിജീവന്റെ
നട്ടെല്ലൊടിചപ്പൊഴും
ചോദിചില്ലാരും
എന്റെ ജാതിയും
നിന്റെ വര്‍ണ്ണവും .
പിന്നെ
മനുജ രക്തം
പടര്‍ന്നു
ഞാന്‍ നിന്നെ പ്രണയിച്ചു
തുടങ്ങിയപ്പോള്‍
പ്രണയപ്പോരാട്ടം
കത്തിപ്പടരാന്‍
തുടങ്ങിയിരുന്നു.