Friday, October 9, 2009

ഒബാമ:ചിരിക്കാനും പഠിപ്പിക്കുന്നു


ഒന്നും പറയാനില്ല..
"ഒബാമയ്ക്ക് സമാധാന നോബല്‍ സമ്മാനം"
തുടങ്ങിക്കോ ചിരി-കൂട്ടച്ചിരി...
ഹ ഹ ഹ ഹ ഹ....
ഈ സമാധാനത്തിന്റെ അര്ത്ഥം..?
മാറ്റത്തിനുള്ള സ്വപ്‌നങ്ങള്‍ വിളിച്ചു പറയലോ അതോ,
പഞ്ചാര വര്ത്തമാനം പറഞ്ഞു ആളെ വീഴ്തലോ...?
എന്തായാലും കുറെ കാലത്തേക്ക് ചിരിക്കാന്‍ കായംകുളം എക്സ്പ്രസ്സും വാഴക്കൊടനെയും അരീക്കൊടനെയും നോക്കിപ്പോകേണ്ടതില്ല .

Thursday, October 1, 2009

വെറുതെ ഈ ജീവിതം


ഉറുമ്പുകള്‍ വട്ടം കൂടുന്നുണ്ട് .
കാലങ്ങളുടെ കരുതിവെപ്പുകളിലൂടെ
അവ പതിയെ അരിച്ചിരങ്ങുന്നുണ്ട്.
അലക്കിതകര്‍ത്ത
നാക്ക് ഞെരിഞ്ഞമരുന്നുണ്ട് .
ഉലകം അടക്കിപ്പിടിച്ചിരുന്ന കൈകള്‍ക്കുള്ളില്‍
ഒരുപാടിടങ്ങളാല്‍
കൂടുന്നുണ്ട് കാറ്റ്.
കടങ്ങള്‍ വട്ടമിടുന്നുണ്ട്
കുറ്റപത്രങ്ങള്‍ പാറിപ്പറക്കുന്നുണ്ട്.
കറുപ്പിച്ച മുടിയും
വെളുപ്പിച്ച പല്ലുകളും
കൊതിപ്പിച്ച കണ്ണുകളും
പുതപ്പിച്ച ഉടലും
കരിഞ്ഞമരുന്നുണ്ട്-
അരികില്‍ ചില കോലങ്ങള്‍
കാത്തിരിപ്പുണ്ട്‌-
കയറുകളുടെ വട്ടം
കഴുത്തില്‍ കോര്‍ത്ത്‌
അളവെടുക്കുന്നുണ്ട്.

Saturday, September 19, 2009

ശശിയേട്ടന്റെ പെരുന്നാള്‍ കോള്

പെരുന്നാളിന്റെ ഓര്‍മ്മകള്‍ കൊണ്ടെത്തിക്കുക കായക്കൊടി എന്ന മനോഹരഗ്രാമത്തിന്റെ വഴിയോരങ്ങളിലാണ്.ഈദ്‌ ഗാഹിന്ടെ ഒരുമയും പുത്തന്‍ കുപ്പായത്തിന്റെ പ്രൌഡിയും ബിരിയാണിയുടെ മണവും കൂടെ മിക്സ്‌ ചെയ്തുള്ള ഒരു പ്രത്യേക സുഗന്ധമാണ് ഓര്‍മ്മകള്‍ക്ക്.ഓര്‍ക്കുന്തോറും മനസ്സിലൊരു സംതൃപ്തിയും നാവില്‍ വെള്ളവും പിന്നെ കണ്ണില്‍ ഒരിറ്റു തുള്ളിയും ഒന്നിച്ചു കൂടുന്ന ഒരവസ്ഥ .
29-
ആമത്തെ നോമ്പ് തുറന്നു കഴിയുമ്പോ തുടങ്ങും ആകാംക്ഷയുടെ നിമിഷങ്ങള്‍.പിന്നെ റേഡിയോ യുടെ മുന്നില്‍ ചെവി കൂര്‍പ്പിച്ചിരിക്കും.ചിലപ്പോ തുറക്കുമ്പോ ചെമ്പൈ വൈദ്യ നാഥ ഭാഗവരുടെ അതി ഗംഭീര കച്ചേരി യാകും.എന്നാലും കേട്ടിരിക്കും.അതിനിടയിലെപ്പോഴെന്കിലും ആകും പ്രത്യേക അറിയിപ്പ്-"ഇതു വരെ വിവരമൊന്നും ലഭിച്ചില്ല.അടുത്ത ബുള്ളറ്റിന്‍...."അപ്പൊ കാത്തിരിപ്പിന്റെ ദൈര്‍ഘ്യവും കൂടും.ഒടുവില്‍ മാസം കണ്ടില്ലെന്ന അവസാനത്തെ അറിയിപ്പ് വരുമ്പോ അന്ന് കൂടെ റാവീ നിസ്ക്കരിക്കണ്ടേ എന്ന ചിന്തയാകും ആദ്യം.പിന്നെ പിറ്റേന്നു രാവിലെ എണീക്കേണ്ട കാര്യം.നാളെ ഉറപ്പിചെന്ന വാര്ത്ത കിട്ടുമ്പോ ഉറക്കെ വിളിക്കാന്‍ തുടങ്ങും തക്ബീര്‍ ധ്വനികള്‍.ചെറിയ പെരുന്നാലാകുമ്പോ വിളിക്കല്പം ശക്തി കൂടും.പിന്നെ പള്ളി യിലേക്കുള്ള പോക്ക്.നോമ്പ് രാവുകളില്‍ പോകുന്നതിനേക്കാള്‍ ആവെശതോടെയാകും പോക്ക്.പള്ളിയില്‍ തക്ബീര്‍ വിളിയും ഇശാ നിസ്ക്കാരവും കഴിഞ്ഞാ പിന്നെ ഫിത്‌ര് സകാത്തിന്റെ അരി വിതരണമാണ്.ഇന്നേറ്റവും നഷ്ട ബോധം തോന്നുന്ന ഒരോര്‍മ്മ കൂടെയാനത്.ടെമ്പോ ലോറിയില്‍ ചെറിയ പാക്കെറ്റുകളാക്കിയ അറിയും കയറ്റി ഞങ്ങളെ ല്ലാവരും ലോറിയുടെ പിറകില്‍ കയറിയുള്ള യാത്ര.തമാശയും സൊറ പരചിലുകളുമായി പല ഗ്രൂപുകളുമായി നാട്ടില്‍ അരി ആവശ്യമുള്ള വര്‍ക്കൊക്കെ എത്തിച്ചു കൊടുക്കുന്ന യാത്ര.അങ്ങനെയൊരു സം ടിത സക്കാത്ത് വിതരണത്തില്‍ പിന്നീടെനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഓരോ വീട്ടിലും കയറുമ്പോഴും 'പിടി ' എന്ന് വിളിക്കുന്ന പായസം റെഡിയായി നില്‍ക്കുന്നുണ്ടാകും.പെരുന്നാള്‍ തലേന്നത്തെ സ്പെഷ്യല്‍ ആണ് വിഭവം.മൊത്തം വിതരണം കഴിഞ്ഞു ചിലപ്പോ മൂന്ന് നാല് മണി യൊക്കെ ആകുമ്പോഴാകും ഇറച്ചി വാങ്ങാനുള്ള പോക്ക്.എല്ലാം കഴിഞ്ഞു രാവിലെ എണീറ്റ്‌ പുതിയ കുപ്പായത്തിന്റെ തിളക്കവുമായി ഈദ് ഗാഹിലെ ത്തും.ഈദ് ഗാഹു കഴിഞ്ഞാ അടുത്ത് തന്നെയുള്ള പള്ളി യിലെക്കാവും യാത്ര.കമ്പനി ക്കാരധികവും അവിടെ യാനുണ്ടാവുക. എല്ലാവരും ഒത്തു ചേര്ന്നു ഈദ് മുബാറക്ക്‌ കൈമാറലും കെട്ടിപ്പിടുതവുമൊക്കെ കഴിഞ്ഞാണ് ഞങ്ങളുടെ യഥാര്‍ത്ഥ പെരുന്നാള്‍ ആരംഭം. ഞങ്ങള്‍ ഒരു പത്തോളം പേര്‍ ഗ്രൂപായി പിന്നെ കറക്കം തുടങ്ങുകയായി.മാസ് എന്ന് ഞങ്ങള്‍ സ്നേഹപൂര്വ്വം വിളിക്കുന്ന ഒരു സുഹൃതാവും ഗ്രൂപ്‌ ലീഡര്‍.ആദ്യം കൂട്ടത്തിലുള്ള എല്ലാവരുടെയും വീട് കവര്‍ ചെയ്യും.പിന്നെ നാട്ടിലുള്ള അറിയുന്നതും അറിയാത്തതുമായ എല്ലാ വീടുകളും.കയ്യില്‍ ഒരു കെട്ട് പടക്കം കരുതി വെച്ചിട്ടുണ്ടാകും,ഞങ്ങളുടെ വരവ് ഓരോ വീടുകളിലും അറിയിക്കാന്‍.എല്ലാ വീട്ടില്‍ നിന്നും കാര്യമായി തന്നെ എന്തെങ്കിലും കഴിക്കുകയും ചെയ്യും .ഇത്ര മാത്രം കഴിക്കാനുള്ള കപാസിറ്റി എങ്ങനെ ഒപ്പിച്ചു എന്നത് ഇന്നും അംഞാതമാണ്.ഒരിക്കല്‍ ഒരു സംഭവമുണ്ടായി.നടന്നു നടന്നു എവിടെയൊക്കെയോ എത്തിപ്പോയി. പതിവു പോലെ ഒരു വീട്ടിലെത്തി പടക്കവും പൊട്ടിച്ചു ഉള്ളില്‍ കയരിയിരിപ്പായി .കൂട്ടതിലാര്‍ക്കും അത്ര പരിചയമില്ല സ്ഥലം .വീട്ടുകാരന്‍ എങ്ങോട്ടോ പോവാനിരങ്ങിയതായിരുന്നു.ഞങ്ങളെ കണ്ടപ്പോ തിരിച്ചു കയറി.വിശേഷങ്ങളൊക്കെ തിരക്കി ഭക്ഷണവും വിളമ്പി.പെരുന്നാള്‍ വീടുകളില്‍ കാണാത്ത വിഭവമായിരുന്നു അവിടെ.പുട്ടും കടലയും.ഒരു വരൈറ്റി ആകട്ടെ എന്നവര്‍ വിചാരിച്ചു കാണും എന്ന് വിചാരിച്ചു ഞങ്ങള്‍ അതും അടിച്ച് കയറ്റി യാത്രയും പറഞ്ഞിറങ്ങി.അയാളും ഞങ്ങടെ കൂടെ ഇറങ്ങി വന്നു.എങ്ങോട്ടാണെന്ന് ചോതിച്ചപ്പോ അടുത്ത വീട്ടില്‍ പെരുന്നാളിന് ക്ഷണമുണ്ടെന്നും ഇന്നു ഭക്ഷണം അവിടെയാണെന്നും.അയാളുടെ പേരു ചോദിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്-ശശി .പെരുന്നാളില്ലാത്ത ശശിയേട്ടന്റെ പെരുന്നാള്‍ കോളിന്റെ രുചി ഇന്നും വായില്‍ വെള്ളപ്പൊക്കം തീര്‍ക്കുന്നുണ്ട്.
അങ്ങനെ വീട് സന്ദര്‍ശനം കഴിഞ്ഞു രാത്രി വീടിലെതിയാല്‍ പിന്നെ നല്ല ഒരുറക്കം.തിന്നതിന്റെ ക്ഷീണം തീരും വരെ-പിന്നെ കാത്തിരിപ്പാണ് അടുത്ത പെരുന്നാള് വരെ.

ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ്‌ മുബാറക്ക്‌.