Saturday, April 30, 2011

കൂട്ടിനൊരാള്‍

ആദ്യം ലഡു പൊട്ടിയത് ഒരു വര്ഷം മുമ്പാണ്.ഏതൊരാണിനെയും പോലെ കല്യാണവും കുടുംബവുമൊക്കെ മരുപ്പച്ച പോലെ ദൂരെയെവിടെയോ ഒരു പൊട്ടായി കാണുന്ന നാളിലാണ് വീട്ടില്‍ നിന്നും ഒരത്യാവശ്യ കോള്‍.നല്ല ഒരു കുടുംബത്തില്‍ നിന്നും വളരെ നല്ലൊരു ആലോചന വന്നിട്ടുണ്ടെന്ന്.പെട്ടെന്ന് കേട്ടപ്പോ ഇറക്കണോ തുപ്പണോ എന്നറിയാത്ത അവസ്ഥ.ഒടുവില്‍ വരുന്നിടത്ത് കാണാം എന്ന് വെച്ച് ഇറക്കാന്‍ തന്നെ തീരുമാനിച്ചു.ആദ്യമായി സ്കൂളില്‍ പോയപ്പോഴും ആദ്യമായി പരീക്ഷ എഴുതിയപ്പോഴും ആദ്യമായി ഒരു പെണ്ണിനോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴുള്ള ഒരു തരാം അങ്കലാപ്പുണ്ടായിരുന്നു.ഇങ്ങനെ യാതൊരു വിധ പ്രശ്നങ്ങളുമില്ലാതെ തണുത്ത നെന്ചോടെ ഞങ്ങള്‍ വീടുകാരെല്ലരും കൂടെയായിരുന്നു പെണ്ണുകാണല്‍ യാത്ര.തികച്ചും ഒരു ഉല്ലാസ യാത്ര.മുമ്പ് ഉപ്പ അവിടെ ഒരു സൌഹൃദ സന്ദര്‍ശനം നടത്തിയത് കൊണ്ട് വഴിയറിയാന്‍ ബുദ്ധിമുട്ടിയില്ല.
എന്നാല്‍ വെളിമുക്കിലെക്കുള്ള ഞങ്ങളുടെ ആ യാത്ര ലക്ഷ്യത്തിലേക്കടുക്കുന്തോറും അടുത്തുള്ള പള്ളിയിലെ മൂത്രപ്പുരയിലൊന്ന് കയറണമെന്ന് തോന്നിതുടങ്ങിയപ്പോ ഞാന്‍ അറിഞ്ഞു , സംഗതി ടെന്‍ഷന്‍ കയറാന്‍ തുടങ്ങിയെന്നു.ഓഫീസില്‍ ഡ്രസ്സ്‌ കോഡ് ഒരല്പം പോലും പാലിക്കാതെ എന്തെന്കിലുമൊക്കെ വാരി വലിച്ചിട്ട് ഓടിപ്പോകുമായിരുന്ന എനിക്ക് ഷര്‍ട്ടും പാന്റും കൂടെ പിടി വലി നടത്തി എന്നെയാകെ അസ്വസ്ഥപ്പെടുതുന്നതായി തോന്നി.
ഒടുവില്‍ അവിടത്തെ പടി ചവിട്ടാന്‍ കഴിയാത്ത വിധം ഒരു വിറയലും.അടുത്തുള്ള അനിയനെ മുറുകെ പിടിച്ച് പരീക്ഷക്ക്‌ അറിയാത്ത കുറെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ അറിയുന്ന കുറെ ചിന്തകളിലേക്ക് കടന്നു പോകുന്ന പോലെ മറ്റെന്തൊക്കെയോ ആലോചിച്ചു.ഒടുവില്‍ എന്റെ സമയമെത്തി.ഉള്ളില്‍ നിന്നും താത്ത എന്നെ വിളിച്ചു,ഒന്ന് കണ്ടോ അവളെ എന്ന്.എന്താന്നറിയില്ല എവിടെ നിന്നോ കിട്ടിയ ഊര്‍ജം സംഭരിച്ചു ഞാന്‍ ആ റൂമിലേക്ക്‌ പതിയെ നടന്നു.അപ്പൊ എന്റെ ഷര്‍ട്ടും പാന്റുമോന്നും എന്നെ ഉപദ്രവിച്ചില്ല.മുടി അല്പം ചുരുണ്ടോ എന്ന് മനസ്സില്‍ കരുതിയില്ല .
അവള്‍ അവിടെ ഉണ്ടായിരുന്നു,അകത്തെ മുറിയില്‍.ചുരിദാറും വട്ടത്തില്‍ ചുറ്റിയ തട്ടവുമാണ് ആദ്യം കണ്ടത്.പിന്നെ പതിയെ ആ മുഖത്തേക്ക് നോക്കി,ഒന്ന് ചിരിച്ചു.അവളുടെ ചിരി കണ്ടപ്പോഴാണ് നാണത്തിന്റെ കാര്യത്തില്‍ ഞാന്‍ എത്രയോ ഭേദമാണെന്നറിഞ്ഞത്.ധൈര്യത്തോടെ തലേന്നാള്‍ ഉണ്ടാക്കി വെച്ച ചോദ്യങ്ങളിലേക്ക് ഓര്‍മ്മയെ മെല്ലെ പുറകോട്ടടിച്ചു.പടച്ചോനെ,ഒരു വെള്ള പേപ്പര്‍ മാത്രമാണല്ലോ മുന്നില്‍.എന്ത് ചോദിക്കും.തലയും ഉടലും പുകയാന്‍ തുടങ്ങി. പിന്നെയും കുറെ നേരം ചിരിച്ചു.ഞങ്ങളുടെ സമയം കഴിയാറായെന്ന് തോന്നിയപ്പോ ഒരൊറ്റ ചോദ്യം: അവളേറ്റവും കൂടുതല്‍ തവണ കേട്ട ചോദ്യം തന്നെ വീണ്ടും കേട്ടു,ഒന്നു കൂടെ...."എന്താ പേര്"..ഉത്തരം എനിക്കറിയാവുന്നത് കൊണ്ട് അവള്‍ പറഞ്ഞത് ഞാന്‍ കേട്ടില്ല.
പിറ്റേന്ന് അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടപ്പെട്ട സ്ഥിതിക്ക് തല്‍ക്കാലം ഞങ്ങള്‍ ഉറപ്പിച്ചു വെച്ചു,എപ്പോഴാണ് ചിലര്‍ പറഞ്ഞ പോലെ കണ്ണ് പൊട്ടുന്ന ആ ദിനമെന്നറിയാതെ ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങി.

കൃത്യം 11 മാസവും 13 ദിവസവും ഇടക്കെപ്പോഴെങ്കിലുംമുള്ള ഫോണ്‍ വിളിയുമായി കഴിഞ്ഞു കൂടി.ഒടുവില്‍ നിക്കാഹ് നടത്താന്‍ തീരുമാനമായി.നിക്കാഹിനും കല്യാണത്തിനുമിടയിലെ ചില സ്വപ്നങ്ങളുമായി നടക്കെയാണ് രണ്ടാം ലഡു പൊട്ടിയത്.അതും ഒരു ഫോണ്‍ കോളില്‍.നിക്കാഹ് കല്യാണമാക്കണമെന്ന ശക്തമായ സമ്മര്‍ദ്ടമുണ്ട്ത്രേ.പിന്നെയും ചിന്ത...തുപ്പാണോ...ഇറക്കണോ..ഒടുവില്‍ അതും ഇറക്കി....

രണ്ടു ലഡുവുമായി ഞാന്‍ കുറെ കാലത്തിനു ശേഷം ബൂലോകത്ത് മടങ്ങിയെത്തുന്നത് ആ സന്തോഷ വാര്‍ത്ത ബൂലോക നിവാസികളെ അറിയിക്കാനാണ്..ഈ വരുന്ന മെയ്‌-8 നു വളരെ വലുതും വളരെ ചെറുതുമല്ലാത്ത ഒരു പരിപാടിയില്‍ എന്റെ കല്യാണം നടക്കുകയാണ്.അന്ന് രാവിലെ ഒരു പത്തര-പതിനൊന്ന്-പതിനൊന്നരക്ക് വീട്ടിലെത്തിയാ ഒരു കോഴിക്കോടന്‍ ബിരിയാണിയും കഴിച്ചു എന്റെ നിക്കാഹില്‍ പങ്കെടുക്കാന്‍ മലപ്പുറം ജില്ലയിലെ വെളിമുക്കിലേക്ക് പോകാം.ചില മലപ്പുറം വിഭവങ്ങളും ആസ്വദിക്കാന്‍ പറ്റുമാകും.
പ്രാര്‍ത്ഥനകളും പ്രാതിനിധ്യവും പ്രതീക്ഷിക്കുന്നു.
മുഫാദ്‌
പ്രഭാതം
ചേളന്നൂര്‍
കോഴിക്കോട്


ബൂലോക കല്യാണം
ഇത്തരമൊരു കുറിപ്പ് അനിവാര്യമാണെന്ന് തോന്നുന്നു.കാരണം ബൂലോകത്ത് സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന ഒരു കുടുംബത്തില്‍ നിന്ന് തന്നെ ഒരു പെണ്ണിനെ കിട്ടിയെന്നത് എന്റെ ഭാഗ്യമായി കരുതുന്നു.
നാളുകള്‍ക്കു മുന്നേ യാദൃശ്ചികമായി എന്റെ സുഹൃത്തായി മാറിയ റഹീസിനെ കുറിച്ച് മുമ്പ് എഴുതിയിരുന്നു'കാക്കപ്പൊന്ന്'' മായി ഇന്ന് ബൂലോകത്ത് സജീവമായി മാറിയ റഹീസിന്റെ അനിയത്തിയെ കെട്ടുമ്പോ ബ്ലോഗ്ഗെഴുതുന്നവര്‍ക്ക് പെണ്ണ് കിട്ടില്ലെന്ന് പണ്ട് വാഴക്കോടന്‍ പറഞ്ഞത് ബൂലോകകുടുംബതില്‍ നിന്ന് തന്നെ ഒരു പെണ്ണിനെ കിട്ടിയതിലൂടെ തിരുത്താന്‍ കഴിയുമെന്നു തോന്നുന്നുന്നു.

Tuesday, July 20, 2010

ഇനി ഒരിടവേള

ഒരു നീണ്ട ഇടവേള ബൂലോകത്ത് നിന്നും.

Monday, July 12, 2010

കി.നാക്കോ : ആഘോഷത്തിന്റെ രാവുകള്‍

അങ്ങനെ ആ ടെന്ഷനുമങ്ങ് ഒഴിഞ്ഞു കിട്ടി.തിളയ്ക്കുന്ന കട്ടന്‍ ചായയില്‍ അടയുന്ന കണ്ണുകളെ പിടിച്ചു നിര്‍ത്താനുള്ള പോരാട്ടങ്ങള്‍ക്ക് ഫൈനലോടെ അവസാനമായപ്പോള്‍ ഇനി ഒരു നാല് വര്‍ഷത്തെ കാത്തിരിപാണ്.ചില കാഴ്ചകളുണ്ട്‌ മനസ്സില്‍ തങ്ങി നില്ക്കുന്നവ.
അര്‍ജെന്റിന ,മറഡോണ ,മെസ്സി :
മനസ്സിനെ ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുകയാണ് ആ ദൃശ്യങ്ങള്‍.ജെര്‍മ്മനിയുടെ പ്രത്യാക്രമണങ്ങളില്‍ അര്‍ജെന്ടീനയുടെ വിഖ്യാത നിര വിരങ്ങലിച്ചപ്പോള്‍ ഒരു മരവിപ്പായിരുന്നു മനസ്സില്‍. 1994-ലെ
മറഡോണ യുടെ പുറത്താകല്‍ മുതല്‍ കാണാന്‍ തുടങ്ങിയതാണ്‌ ലോകകപ്പ്‌ ഫുട്ബാളിന്റെ ആരവങ്ങള്‍.അന്ന് മുതല്‍ നീലയും വെള്ളയും വര മൈതാനത് ഓളം തീര്‍ക്കുമ്പോള്‍ വല്ലാത്തൊരു ആവേശമാണ്. കാരണങ്ങള്‍ ഒരുപാടുണ്ടെങ്കിലും പുറത്തായപ്പോള്‍ രണ്ടു ദിവസം വീട്ടില്‍ അടങ്ങിയിരിക്കുകയല്ലാതെ ഒന്നും മിണ്ടാന്‍ കഴഞ്ഞില്ല.
പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കണ്ടു മെസ്സിയുടെ കാലുകളില്‍.പക്ഷെ ശരിയായ പൊസിഷനില്‍ കളിക്കാന്‍ കഴിയാത്തതിനാല്‍ ആ പ്രകടനം പ്രതീക്ഷക്കൊതുയര്‍ന്നില്ല.
ഈ ലോകകപ്പിന്റെ ഏറ്റവും ദയനീയ കാഴ്ച അര്‍ജെന്ടീനയുടെ നിസ്സഹായത തന്നെ.
സാംബാ താളം നിലച്ചപ്പോള്‍ :
അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ ആഹ്ലാദം അണ പൊട്ടിയോഴുകുകയായിരുന്നു.പ്രകടനമായി ഞങ്ങള്‍ കുറെ പേര്‍ അങ്ങാടിയില്‍ ഒത്തു കൂടി.ഇങ്ങനെ ബ്രസീല്‍ തോല്കുമെന്നു ആരും കരുതിയിരുന്നില്ല.ഹോളണ്ട് പോലും.അധികം സന്തോഷിച്ചതിനാലാകാം കിട്ടി അടുത്ത ദിവസം തന്നെ,കൊട്ടക്കണക്കിനു.

വീഴ്ചകള്‍ :
കൊട്ടിഘോഷിച്ചു വന്നു വീണു പോയവര്‍ പലരായിരുന്നു.റൂണി ,ക്രിസ്റ്റിയാനോ,കാക്ക,ദ്രോഗ്ബ,ടോരെസ് ...ലോകകപ്പിന്റെ താരമാകാന്‍ വന്നു വീണു പോയ പേരുകള്‍ ഇനിയുമുണ്ട്.
ഒരു നിമിഷം പോലും പൊരുതാതെ കീഴടങ്ങിയ ഒരേയൊരു ടീമേ ഉള്ളു ഈ ലോകകപ്പില്‍.സിദാന്‍ പോയതോടെ പല്ല് കൊഴിഞ്ഞ ഫ്രഞ്ച് പട .
അവസാന കളിയില്‍ അവസാന നിമിഷങ്ങളില്‍ വല്ലാതെ പൊരുതിയെങ്കിലും ഇറ്റലിയും നിരാശപ്പെടുത്തി

ലൂസേര്‍സ് ഫൈനല്‍ :
അതായിരുന്നു യഥാര്‍ത്ഥ ഫൈനല്‍.ആക്രമണവും പ്രത്യാക്രമണവും മുഴുവന്‍ സമയവും നിറഞ്ഞു നിന്നപ്പോള്‍ ഉറക്കമോഴിച്ചത് ശരിക്കും മുതലായിപ്പോയി എന്ന് പറയാം.
ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന മറ്റു ചില കളികളുമുണ്ട്‌ .
തുടക്കത്തിലേ വിരസതക്കൊടുവില്‍ നിലനില്പിനായുള്ള ഇറ്റലിയുടെ പോരാട്ടം കണ്ട ഇറ്റലി - സ്ലൊവാക്കിയ മത്സരം സംഭവ ബഹുലമായിരുന്നു.
ഗ്രീസ് - നൈജീരിയ ,യു എസ് എ - സ്ലോവാനിയ, ജപ്പാന്‍ - ഡെന്മാര്‍ക്ക് , കൊറിയ - ഉറുഗ്വായ്,ഉറുഗ്വായ് - ഖാന , ഖാന - യു എസ് എ , ബ്രസീല്‍ - ഹോളണ്ട് മത്സരങ്ങളും രസകരമായിരുന്നു .


ഫോര്‍ലാന്‍ :
അവസാന മത്സരത്തില്‍ ഒരു വശം തിരിഞ്ഞു ഫോര്‍ലാന്‍ നേടിയ ഗോള്‍ മതി പ്രതിഭയുടെ ആഴമളക്കാന്‍. ഫോര്‍ലാന്‍ നേടിയ ഗോളുകളെല്ലാം അസാധ്യമായ പൊസിഷനില്‍ നിന്നായിരുന്നു എന്നതും കഴിഞ്ഞ ലോകകപ്പിലെ സിദാന്റെ പ്രകടനം പോലെ ഒരു ടീമിനെ മുന്നില്‍ നിന്നും നയിച്ച്‌ സെമി വരെ എത്തിച്ചതും സുവര്‍ണ്ണ പന്തിന്റെ യഥാര്‍ത്ഥ അവകാശിയെ നമുക്ക് കാട്ടി തന്നു.

സുവാരസ്,അസിമാവോ ഗ്യാന്.
ഒരു വില്ലന്‍ ഒറ്റ നിമിഷംകൊണ്ട് നായകനാകുന്നതും ഒരു നായകന്‍ ഒറ്റ നിമിഷംകൊണ്ട് വില്ലനാകുന്നത് ഖാന - ഉറുഗ്വായ് ക്വാര്ട്ടരിന്റെ അവസാന നിമിഷം നാം കണ്ടു.ഗോളെന്നുറച്ച ഷോട്ട് കൈ കൊണ്ട് തട്ടിയിട്ടു സുവാരസു വില്ലനായെന്നു തോന്നിച്ച ഖട്ടത്തില്‍ കിട്ടിയ പെനാല്‍റ്റി പുറത്തെക്കടിച്ച ഗ്യാന്‍ വില്ലന്‍ പദവി സുവാരസില്‍ നിന്നും ഏറ്റെടുക്കുകയായിരുന്നു.
പെനാല്‍റ്റി ഷൂട്ടൌട്ടില്‍ ഖാന പുറത്തായപ്പോള്‍ ഒരു വന്‍ കരയുടെ സ്വപ്നം അവിടെ കേട്ട് പോകുകയായിരുന്നു.


വുവുസേല , ജബുലാനി
കടല്‍ വണ്ടിന്റെ ഈ മൂളിച്ച ചെവിയില്‍ തുളച്ചു കയറിയപ്പോള്‍ വല്ലാത്ത അസഹനീയത ആയിരുന്നു.പിന്നെ അതൊരു ശീലമായപ്പോള്‍ ഇനി വുവുവ്സേല ഇല്ലാതെ
കളി കാണാന്‍ കഴിയില്ലേ എന്ന് തോന്നിപ്പോകുന്നു.
അടിച്ചിടതെക്ക് കയരിപ്പോകാത്ത പന്ത് ആണത്രേ അത്. ഇംഗ്ലണ്ട് -യു എസ് എ മത്സരത്തില്‍ ഗോളിയുടെ കയ്യില്‍ കിട്ടിയ ബോള്‍ വളക്കുള്ളിലേക്ക് വഴുതിപ്പോയപ്പോള്‍ ജബുലാനി യെ കുറ്റം പറയാന്‍ തുടങ്ങി പലരും. ഗോളിയെ മാറ്റിയെങ്കിലും ജെര്‍മനിക്ക് മുന്നില്‍ ഇംഗ്ലണ്ട്ഇന്റെ കഥ കഴിഞ്ഞു.

ഒരു കറുത്ത ഞായര്‍ :
റഫറിയിങ്ങിലെ അപാകതകള്‍ കൊണ്ടാണ് ആ ഞായര്‍ ശ്രദ്ധിക്കപ്പെട്ടത്.ലാംപാര്‍ഡിന്റെ അത്യുഗ്രന്‍ ഷോട്ട് ഗോളായിട്ടും റഫറീ കാണാതിരുന്നപ്പോള്‍ കളിയുടെ ഗതി തന്നെ മാറിപ്പോയി.ഇംഗ്ലണ്ട് തീരെ താല്പര്യമില്ലാത്ത ടീം ആണെങ്കിലും അന്നത്തെ കളി കഴിഞ്ഞപ്പോ എന്തോ ഒരു വിഷമമുണ്ടായിരുന്നു.
അതെ ദിവസം ടെവെസിന്റെ ഒരു ക്ലിയര ഓഫ് സൈട് ഗോള്‍ റഫറീ അനുവദിച്ചതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

കൊറിയ , ജപ്പാന്‍
ഏഷ്യന്‍ ടീമുകള്‍ വീരോചിതം പൊരുതി. ഡെന്മാര്‍ക്ക്‌-മായുള്ള ജപ്പാന്റെ പോരാട്ടം അത്യുഗ്രന്‍ ദ്രിശ്യ വിരുന്നു തന്നെയായിരുന്നു . ഉറുഗ്വായുമായി നന്നായി കളിച്ചെങ്കിലും കൊറിയ തോറ്റത് നിര്‍ഭാഗ്യം കൊണ്ട് മാത്രമായിരുന്നു.

എന്റെ സ്വപ്ന ടീം
ഗോളി
റിച്ചാര്‍ഡ്‌ കിങ്ങ്സന്‍(ഖാന )

പ്രതിരോധം
രാമോസ് (സ്പെയിന്‍ )
പ്യുയോള്‍ (സ്പെയിന്‍ )
മൈകോന്‍ (ബ്രസീല്‍ )
വാന്‍ ബ്രോന്കൊസ്റ്റ് (ഹോളണ്ട് )-ക്യാപ്റ്റന്‍

മധ്യ നിര
ഇനിയെസ്റ്ട(സ്പെയിന്‍ )
സാവി (സ്പെയിന്‍ )
മുള്ളര്‍(ജെര്‍മനി )

മുന്നേറ്റ നിര
ഫോര്‍ലാന്‍ (ഉറുഗ്വായ് )
മെസ്സി (അര്‍ജെന്റീന )
വിയ്യ (സ്പെയിന്‍)