Monday, May 10, 2010

കിനാലൂരില്‍ നടക്കുന്നത്

മോഹന്‍ലാലിന്റെ 'ഇവിടം സ്വര്‍ഗ്ഗമാണ്' എന്നാ ചിത്രത്തില്‍ ഭൂമാഫിയ ഒരു ഗ്രാമത്തെ ടൌണ്‍ഷിപ്പിന്റെ പേരില്‍ വശീകരിചെടുക്കുന്ന തന്ത്രം അതി മനോഹരമായി വരച്ചു വെച്ചിരുന്നു.സ്വര്‍ഗ്ഗ തുല്യമായ തന്റെ ഭൂമി ഒറ്റയാള്‍ പോരാട്ടത്തിലൂടെ മോഹന്‍ലാലിന്റെ കഥാപാത്രം വീണ്ടെടുക്കുവാന്‍ വേണ്ടി നടത്തുന്ന ചില ശ്രമങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്.കിനാലൂരിലെ കാഴ്ചകള്‍ക്ക് ചിത്രവുമായുള്ള ബന്ധം ഭൂമാഫിയയുമായി ബന്ധപ്പെട്ട ചില ചചുറ്റിക്കളികളുടെ വാര്‍ത്തകളാണ്.ചിത്രത്തില്‍ നിന്ന് വിപരീതമായി ഭരണ വര്‍ഗത്തെ ചില നാടന്‍ സഖാക്കളോഴികെ ഒരു നാട് മുഴുവന്‍ വികസനങ്ങളുടെ പേരിലുള്ള ഈ മുതലെടുപ്പുകളെ ശക്തിയായി എതിര്‍ക്കുമ്പോള്‍ ഭരണകൂടം പോലീസിനെ ഉപയോഗിച്ച് സമാധാനപരമായ പ്രതിഷേധങ്ങളെ തകര്തെരിയാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

ജനകീയ ഐക്യ വേദിയുടെയും ജനജാഗ്രതാ സമിതിയുടെയും നേതൃത്വത്തില്‍ നടക്കുന്ന ഈ സമരത്തിന്റെ ആവശ്യകത തീര്‍ച്ചയായും പരിശോധിക്കപ്പെടെണ്ടത് തന്നെ. കിനാലൂരില്‍ എന്ത് സാധനമാണ് തുടങ്ങാന്‍ പോകുന്നത് എന്ന ചോദ്യത്തിന് ഒരു വ്യക്തമായ മറുപടി നല്‍കാന്‍ എളമരം സഖാവിന് ഇത് വരെ കഴിഞ്ഞിട്ടില്ലെന്നതന്നു കാതലായ ഒരു പ്രശനം.മലേഷ്യന്‍ കമ്പനിക്ക് വേണ്ടി സാറ്റ്ലൈറ്റ് സിറ്റിയാണ് വരാന്‍ പോകുന്നതെന്ന് ആദ്യം പറഞ്ഞു.പിന്നെ മെഡി സിറ്റിയാനെന്നായി.അവരുമായുള്ള കരാര്‍ കാലഹരണപ്പെട്ടപ്പോള്‍ ഫൂട്ട്വെയര്‍ പാര്‍ക്കാന് സ്ഥാപിക്കുന്നതെന്നു മാറ്റിപ്പറഞ്ഞു.ഇപ്പോള്‍ മന്ത്രി പറയുന്നത്‌ വ്യവസായ വകുപ്പിന്റെ 278 ഏക്കറില്‍ 78 ഏക്കര്‍ ഫൂട്ട്വെയര്‍ പാര്‍ക്കിനും 50 ഏക്കര്‍ കിന്ഫ്രാക്കും നീക്കി വെച്ചതാനെന്നാണ്.ബാക്കി 150 ഏക്കര്‍ കാണിച്ചാണ് നാലുവരിപ്പാതക്കായി മന്ത്രി വാശി പിടിക്കുന്നത്‌.ഇപ്പോള്‍ ഒരു ദുബായ്‌ കമ്പനിയുടെ പേര് കൂടെ പറഞ്ഞു കേള്‍ക്കുന്നു.പാര്‍ക്കിന്റെ കാര്യത്തില്‍ ഈയൊരു അനിശ്ചിതത്വം നിലന്ല്‍ക്കുമ്പോള്‍ നാലുവരിപ്പാതയുടെ കാര്യത്തില്‍ ഭരണകൂടം വാശി പിടിക്കുന്നതെന്താനെന്നതാണ് നാട്ടുകാര്‍ മൊത്തം ചോദിക്കുന്നത്. ജനകീയ ഐക്യ വേദി സമര്‍പ്പിച്ച ബദല്‍ പാതയെ പറ്റി ചര്‍ച്ച ചെയ്യാന്‍ പോലും അധികൃതര്‍ തയാറാകുന്നില്ല.താമരശ്ശേരി മലോറത്തു നിന്ന് ചുരുങ്ങിയ ദൂരം റോഡുന്ടാക്കുന്നതിനു പകരം നൂറു കണക്കിന് ഏക്കര്‍ വയലുകളും അറുനൂറോളം വീടുകളും തകര്‍ത്തു എന്തിന്നാണ് ഈ വികസനം എന്നത് കിനാലൂര്‍ നിവാസികളെ പോലെ നമ്മെയും ചിന്തിപ്പിക്കെണ്ടാതുണ്ട്.

ഇതിനിടയില്‍ എളമരം കരീമിന്റെയും ജില്ല കളക്റ്റരുടെയും പ്രസ്താവനകളിലെ വൈരുധ്യവും ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞു.നാല് വരിപ്പാതയുടെ അലൈന്മേന്റ്റ്‌ തയ്യാറായിട്ടില്ലെന്നും സാധ്യതാ പഠനം മാത്രമാണ് നടക്കുന്നതെന്നുമാണ് മന്ത്രി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞത്.എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ടസ്ട്രിയല്‍ ഗ്രോസ് സ്കീമില്‍ ഉള്‍പ്പെടുത്തി 10 വര്ഷം മുമ്പ് കിനാലൂരിലെ ഭൂമി ഏറ്റെടുത്തതാണെന്നും അലൈന്മേന്റ്റ്‌ തയാറാക്കി അതില്‍ മാളിക്കടവ്-ചേളന്നൂര്‍-കാക്കൂര്‍-കിനാലൂര്‍ 26 കിലോ മീറ്റര്‍ റോഡു ഏറ്റെടുക്കാന്‍ ജില്ലാ ഭരണകൂടത്തിനു നിര്‍ദ്ദേശം നല്കിയതാനെന്നുമാണ് കളക്റ്റര്‍ പറയുന്നത്.ഇങ്ങനെ തികച്ചും നിഗൂഡമായ രീതിയിലുള്ള ചില സംഭവങ്ങളാണ് ജനങ്ങളെ സമര പദ്ധതിലേക്ക് അടുപ്പിക്കുനത്.

തങ്ങളെ മൊത്തം നേരിടുന്ന ഒരു പ്രശ്നമെന്ന നിലയില്‍ ഒരു നാട് മുഴുവന്‍ സമര രംഗത്തിറങ്ങിയപ്പോള്‍ 'ചാണക വെള്ള'മെന്ന അതിമാരകായുധം പ്രയോഗിച്ചത് 'മത മൌലിക വാദികളുടെ' കൂട്ടമാനെന്നും അവര്ക്ക് രാഷ്ട്രീയത്തിലേക്കുള്ള രംഗ പ്രവേശത്തിന് വേണ്ടിയാണിത് ചെയ്യുന്നതെന്നും മറ്റുമുള്ള വിഡ്ഢിത്തങ്ങള്‍ വിളിച്ചോതി സമരത്തെ സാമുദായിക വല്ക്കരിക്കാനുള്ള ശ്രമങ്ങളും ജനകീയ സമരങ്ങലോരുപാട് കണ്ടിട്ടുള്ളവരുടെ ഭാഗത്ത്‌ നിന്നുന്മുണ്ടാകുന്നു.

ഇപ്പോഴും കിനാലൂരിലെ ജനങ്ങള്‍ ജനങ്ങള്‍ ഭീതിയിലാണ്.രാത്രിയില്‍ പോലും പോലീസുകാരുടെ റോന്തു ചുറ്റലാണ് നാട് മുഴുവന്‍.150 പേര്‍ക്കെതിരെ വധ ശ്രമത്തിനു കേസെടുതാണ് പോലീസ് ഒരു ജനകീയ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്.ഒരുപാട് സമരങ്ങള്‍ കണ്ട കേരളത്തിന്റെ മണ്ണില്‍ ഈ സമരവും ഒരു വിജയം തന്നെയാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.അടുത്ത കാലത്തെ പ്ലാച്ചിമട,ചെങ്ങറ സമരങ്ങളുടെ വിജയം ഇവിടെയും ആവര്‍ത്തിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Monday, May 3, 2010

'അങ്ങനെ എനിക്കൊരു സുഹൃത്തിനെ കിട്ടി'.

ഒരു കിടപ്പില്‍ ലോകത്തെ മുഴുവനുമറിയുന്ന എന്റെ പ്രിയ സുഹൃത്ത്‌ റഈസ് വെളിമുക്കിന്...

ക്ലോറോഫോം മണക്കുന്ന ആ വരാന്താകള്‍ എനിക്കേറെ ഇഷ്ടമാണെന്ന് പറയേണ്ടി വരും.ഒരു ചെറിയ പനി വരുമ്പോഴേക്ക് കാളകളെക്കാള്‍ ഉച്ചത്തില്‍ അമറാന്‍ തുടങ്ങും.പിന്നെ ആശുപത്രിയുടെ പടി കണ്ടാലേ തന്റെ അലറല്‍ നിര്‍ത്തൂ.ഡോക്റ്റര്‍ സൂചി കുതിതാഴ്തുന്നത് കാണുമ്പോള്‍ വീണ്ടും കരച്ചില്‍ തുടരും .ചിലപ്പോള്‍ ഒരു അസുഖവുമില്ലെങ്കിലും ക്ലോരോഫോമിന്റെ മണവും നഴ്സുമാരുടെ കിന്നാരങ്ങളും കേട്ട് ആ ഇടനാഴികളിലെവിടെയെന്കിലും ചുറ്റി നടക്കും.

ചില വാതിലുകള്‍ക്ക് മുന്നില്‍ ഒരു നിമിഷമൊന്നു നില്‍ക്കും.അടക്കിപ്പിടിച്ച ചില കരച്ചില്‍ കേള്‍ക്കാം-ചിലപ്പോള്‍,കുഞ്ഞിക്കാല്‍ കണ്ട ചില ചിരികളും.എത്ര വേദനകള്‍ അടുത്ത് കണ്ടാലും അനുഭവിച്ചരിഞ്ഞാലും ജീവിതത്തെ ഒരു നിലയ്ക്കുമത് സ്വാധീനിച്ചില്ല.ഇപ്പോഴും ചെറിയ പനി അടുത്ത് കൂടെ പോകുമ്പോള്‍ അമറാന്‍ തുടങ്ങും.ചെറിയതലവേദന വന്നാല്‍ ചെയ്യുന്ന പണി നിര്‍ത്തി മടിയോടെ ഒരിടത് ചുരുണ്ട് കൂടും.

പ്രായത്തില്‍ ഇത്തിരിയും കാഴ്ചയില്‍ അതില്‍ ചെറുതുമായ ഒരു മനുഷ്യന്‍ മുന്നിലൂടെ വീല്‍ ചെയറില്‍ ചിരിച്ചു കൊണ്ട് കടന്നു പോയപ്പോള്‍ എന്തോ പെട്ടെന്ന് മനസ്സില്‍ നീറ്റല്‍ പോലെ.അടുത്ത റൂമിലേക്ക്‌ അവന്‍ കയറിപ്പോകും വരെ ആ വീല്‍ ചെയറിന്റെ ചലനം തന്നെ നോക്കി നിന്നു.അടച്ചിട്ട റൂമിന്റെ വാതില്‍ പതിയെ തുറന്നു ഞാന്‍ അകത്തു കയറി.അവിടെ കയറിയപ്പോഴേ എന്റെ നെഞ്ജിടിക്കാന്‍ തുടങ്ങി.നേഴ്സ് സൂചി അവന്റെ കയ്മുട്ടിലേക്ക് താഴ്ത്തിയിരക്കുകയായിരുന്നു.ഒരു ഭാവ വ്യത്യാസവുമില്ലായിരുന്നു അവനു.അതെ ചിരി വീണ്ടും ആ മുഖത്തു.ഉച്ചതിലൊരു കരച്ചില്‍ പ്രതീക്ഷിച്ചതിനാലാകാം നേഴ്സ് ചോദിച്ചത്-വേദന അടക്കിപ്പിടിച്ചതാണോ എന്ന്.നമ്മുടെ ഡിക്ഷ്ണറിയില്‍ അങ്ങനെ ഒരു വാക്കില്ലെന്ന അവന്റെ മറുപടി .

കയറിച്ചെന്ന ഉടനെ സലാം പറഞ്ഞു ഞാന്‍ എന്റെ കൈകള്‍ അവനു നേരെ നീട്ടി.അതെ ചിരിയോടെ അവന്‍ എനിക്കൊരു മറുപടി തന്നു-തല ഇളക്കി അവനെന്നോട് ഇരിക്കാന്‍ പറഞ്ഞു.കിടക്കയില്‍ മുഖമോഴികെ മൂടിപ്പുതച്ചു കിടക്കുന്ന സുഹൃത്തിനെ കണ്ടപ്പോള്‍ ഇരുളില്‍ മുങ്ങി പതിയെ ഉദിച്ചുയരുന്ന സൂര്യ രശ്മികളെയാണ് എനിക്കോര്മ്മ വന്നത്.

പിന്നെ അവന്‍ സംസാരിക്കാന്‍ തുടങ്ങി.ഒരു ചെറു ചിരിയോടെയുള്ള അവന്റെ ഓരോ വാക്കുകളും എനിക്ക് പുതിയൊരു സുഹൃത്തിനെ തരികയായിരുന്നു.സംസാരതിനിടയിലെവിടെയോ അവന്‍ തന്നെ പറ്റിയും പറയാന്‍ തുടങ്ങി.ചെറുപ്പത്തില്‍ സംഭവിച്ച ആക്സിടെന്റും അതില്‍ പൂര്‍ണ്ണമായി തളര്‍ന്നു പോയ തന്റെ ശരീരത്തെ കുറിച്ചും.പറയുമ്പോള്‍ തനിക്കെഴുന്നേറ്റു നടക്കാന്‍ കഴിയാത്ത ഭൂമിയുടെ താളങ്ങളും തൊട്ടറിയാന്‍ കഴിയാത്ത വായുവിന്റെ ചലനങ്ങളും അവന്റെ കണ്ണ് നിറക്കുമെന്ന് ഞാന്‍ കരുതി.പക്ഷെ തല മാത്രമിളക്കാന്‍ കഴിയുന്ന അവന്‍ ജീവന്‍ തുളുമ്പുന്നുവെങ്കിലും നിശ്ചലം എന്ന് പറയാവുന്ന ജന്മങ്ങളുടെ ഉടലിനെ തോല്പിക്കുമാര് സംസാരം തുടര്‍ന്ന് കൊണ്ടേയിരുന്നു.ഒരു നിമിഷം പോലും എനിക്ക് മുന്നിലുള്ളത് തല കൊണ്ട് മാത്രം തൊട്ടറിയാനും ചിന്തിചെടുക്കാനും കഴിയുന്ന ഒരു സഹ ജീവിയാണെന്നു എനിക്ക് തോന്നിയതേയില്ല.കുറെ സംസാരിച്ചു പുറത്തിറങ്ങിയപ്പോ ജീവിതത്തെ കുറിച്ച് എന്തൊക്കെയോ ഞാന്‍ അറിയാന്‍ തുടങ്ങിയിരുന്നു.കുറെ വായിച്ചും അറിഞ്ഞും കണ്ടും കേട്ടും കിട്ടാത്ത ഒരു വെളിച്ചം ആ സുഹൃത്ത്‌ എനിക്ക് നല്‍കിയിരുന്നു.