Saturday, November 28, 2009

പ്രണയപ്പോരാട്ടം


മുടിനാരിഴയഴിച്ചാ
മൃദുല മേനിയില്‍
എണ്ണിപ്പടര്‍ന്നതും
പിന്നെ ഞാനും നീയും
ചിരിക്കുന്ന ഗാന്ധിത്തലയും
തലയിണച്ചുവട്ടില്‍
പ്രേമിച്ചമര്‍ന്നതും.
അട്ടിയായമരുന്ന
ആയിരക്കെട്ടുകള്‍
കെട്ടിപ്പൂട്ടാന്‍
മാതൃത്വത്തിന്‍
വിരല്‍ക്കൊടികളരിഞ്ഞപ്പൊഴും ,
മൂടി വെക്കാന്‍
സഹോദരിയുടെ
മാനം കവര്‍ന്നപ്പൊഴും ,
താങ്ങി നിര്‍ത്താന്‍
പാതിജീവന്റെ
നട്ടെല്ലൊടിചപ്പൊഴും
ചോദിചില്ലാരും
എന്റെ ജാതിയും
നിന്റെ വര്‍ണ്ണവും .
പിന്നെ
മനുജ രക്തം
പടര്‍ന്നു
ഞാന്‍ നിന്നെ പ്രണയിച്ചു
തുടങ്ങിയപ്പോള്‍
പ്രണയപ്പോരാട്ടം
കത്തിപ്പടരാന്‍
തുടങ്ങിയിരുന്നു.





Friday, October 9, 2009

ഒബാമ:ചിരിക്കാനും പഠിപ്പിക്കുന്നു


ഒന്നും പറയാനില്ല..
"ഒബാമയ്ക്ക് സമാധാന നോബല്‍ സമ്മാനം"
തുടങ്ങിക്കോ ചിരി-കൂട്ടച്ചിരി...
ഹ ഹ ഹ ഹ ഹ....
ഈ സമാധാനത്തിന്റെ അര്ത്ഥം..?
മാറ്റത്തിനുള്ള സ്വപ്‌നങ്ങള്‍ വിളിച്ചു പറയലോ അതോ,
പഞ്ചാര വര്ത്തമാനം പറഞ്ഞു ആളെ വീഴ്തലോ...?
എന്തായാലും കുറെ കാലത്തേക്ക് ചിരിക്കാന്‍ കായംകുളം എക്സ്പ്രസ്സും വാഴക്കൊടനെയും അരീക്കൊടനെയും നോക്കിപ്പോകേണ്ടതില്ല .

Thursday, October 1, 2009

വെറുതെ ഈ ജീവിതം


ഉറുമ്പുകള്‍ വട്ടം കൂടുന്നുണ്ട് .
കാലങ്ങളുടെ കരുതിവെപ്പുകളിലൂടെ
അവ പതിയെ അരിച്ചിരങ്ങുന്നുണ്ട്.
അലക്കിതകര്‍ത്ത
നാക്ക് ഞെരിഞ്ഞമരുന്നുണ്ട് .
ഉലകം അടക്കിപ്പിടിച്ചിരുന്ന കൈകള്‍ക്കുള്ളില്‍
ഒരുപാടിടങ്ങളാല്‍
കൂടുന്നുണ്ട് കാറ്റ്.
കടങ്ങള്‍ വട്ടമിടുന്നുണ്ട്
കുറ്റപത്രങ്ങള്‍ പാറിപ്പറക്കുന്നുണ്ട്.
കറുപ്പിച്ച മുടിയും
വെളുപ്പിച്ച പല്ലുകളും
കൊതിപ്പിച്ച കണ്ണുകളും
പുതപ്പിച്ച ഉടലും
കരിഞ്ഞമരുന്നുണ്ട്-
അരികില്‍ ചില കോലങ്ങള്‍
കാത്തിരിപ്പുണ്ട്‌-
കയറുകളുടെ വട്ടം
കഴുത്തില്‍ കോര്‍ത്ത്‌
അളവെടുക്കുന്നുണ്ട്.

Saturday, September 19, 2009

ശശിയേട്ടന്റെ പെരുന്നാള്‍ കോള്

പെരുന്നാളിന്റെ ഓര്‍മ്മകള്‍ കൊണ്ടെത്തിക്കുക കായക്കൊടി എന്ന മനോഹരഗ്രാമത്തിന്റെ വഴിയോരങ്ങളിലാണ്.ഈദ്‌ ഗാഹിന്ടെ ഒരുമയും പുത്തന്‍ കുപ്പായത്തിന്റെ പ്രൌഡിയും ബിരിയാണിയുടെ മണവും കൂടെ മിക്സ്‌ ചെയ്തുള്ള ഒരു പ്രത്യേക സുഗന്ധമാണ് ഓര്‍മ്മകള്‍ക്ക്.ഓര്‍ക്കുന്തോറും മനസ്സിലൊരു സംതൃപ്തിയും നാവില്‍ വെള്ളവും പിന്നെ കണ്ണില്‍ ഒരിറ്റു തുള്ളിയും ഒന്നിച്ചു കൂടുന്ന ഒരവസ്ഥ .
29-
ആമത്തെ നോമ്പ് തുറന്നു കഴിയുമ്പോ തുടങ്ങും ആകാംക്ഷയുടെ നിമിഷങ്ങള്‍.പിന്നെ റേഡിയോ യുടെ മുന്നില്‍ ചെവി കൂര്‍പ്പിച്ചിരിക്കും.ചിലപ്പോ തുറക്കുമ്പോ ചെമ്പൈ വൈദ്യ നാഥ ഭാഗവരുടെ അതി ഗംഭീര കച്ചേരി യാകും.എന്നാലും കേട്ടിരിക്കും.അതിനിടയിലെപ്പോഴെന്കിലും ആകും പ്രത്യേക അറിയിപ്പ്-"ഇതു വരെ വിവരമൊന്നും ലഭിച്ചില്ല.അടുത്ത ബുള്ളറ്റിന്‍...."അപ്പൊ കാത്തിരിപ്പിന്റെ ദൈര്‍ഘ്യവും കൂടും.ഒടുവില്‍ മാസം കണ്ടില്ലെന്ന അവസാനത്തെ അറിയിപ്പ് വരുമ്പോ അന്ന് കൂടെ റാവീ നിസ്ക്കരിക്കണ്ടേ എന്ന ചിന്തയാകും ആദ്യം.പിന്നെ പിറ്റേന്നു രാവിലെ എണീക്കേണ്ട കാര്യം.നാളെ ഉറപ്പിചെന്ന വാര്ത്ത കിട്ടുമ്പോ ഉറക്കെ വിളിക്കാന്‍ തുടങ്ങും തക്ബീര്‍ ധ്വനികള്‍.ചെറിയ പെരുന്നാലാകുമ്പോ വിളിക്കല്പം ശക്തി കൂടും.പിന്നെ പള്ളി യിലേക്കുള്ള പോക്ക്.നോമ്പ് രാവുകളില്‍ പോകുന്നതിനേക്കാള്‍ ആവെശതോടെയാകും പോക്ക്.പള്ളിയില്‍ തക്ബീര്‍ വിളിയും ഇശാ നിസ്ക്കാരവും കഴിഞ്ഞാ പിന്നെ ഫിത്‌ര് സകാത്തിന്റെ അരി വിതരണമാണ്.ഇന്നേറ്റവും നഷ്ട ബോധം തോന്നുന്ന ഒരോര്‍മ്മ കൂടെയാനത്.ടെമ്പോ ലോറിയില്‍ ചെറിയ പാക്കെറ്റുകളാക്കിയ അറിയും കയറ്റി ഞങ്ങളെ ല്ലാവരും ലോറിയുടെ പിറകില്‍ കയറിയുള്ള യാത്ര.തമാശയും സൊറ പരചിലുകളുമായി പല ഗ്രൂപുകളുമായി നാട്ടില്‍ അരി ആവശ്യമുള്ള വര്‍ക്കൊക്കെ എത്തിച്ചു കൊടുക്കുന്ന യാത്ര.അങ്ങനെയൊരു സം ടിത സക്കാത്ത് വിതരണത്തില്‍ പിന്നീടെനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഓരോ വീട്ടിലും കയറുമ്പോഴും 'പിടി ' എന്ന് വിളിക്കുന്ന പായസം റെഡിയായി നില്‍ക്കുന്നുണ്ടാകും.പെരുന്നാള്‍ തലേന്നത്തെ സ്പെഷ്യല്‍ ആണ് വിഭവം.മൊത്തം വിതരണം കഴിഞ്ഞു ചിലപ്പോ മൂന്ന് നാല് മണി യൊക്കെ ആകുമ്പോഴാകും ഇറച്ചി വാങ്ങാനുള്ള പോക്ക്.എല്ലാം കഴിഞ്ഞു രാവിലെ എണീറ്റ്‌ പുതിയ കുപ്പായത്തിന്റെ തിളക്കവുമായി ഈദ് ഗാഹിലെ ത്തും.ഈദ് ഗാഹു കഴിഞ്ഞാ അടുത്ത് തന്നെയുള്ള പള്ളി യിലെക്കാവും യാത്ര.കമ്പനി ക്കാരധികവും അവിടെ യാനുണ്ടാവുക. എല്ലാവരും ഒത്തു ചേര്ന്നു ഈദ് മുബാറക്ക്‌ കൈമാറലും കെട്ടിപ്പിടുതവുമൊക്കെ കഴിഞ്ഞാണ് ഞങ്ങളുടെ യഥാര്‍ത്ഥ പെരുന്നാള്‍ ആരംഭം. ഞങ്ങള്‍ ഒരു പത്തോളം പേര്‍ ഗ്രൂപായി പിന്നെ കറക്കം തുടങ്ങുകയായി.മാസ് എന്ന് ഞങ്ങള്‍ സ്നേഹപൂര്വ്വം വിളിക്കുന്ന ഒരു സുഹൃതാവും ഗ്രൂപ്‌ ലീഡര്‍.ആദ്യം കൂട്ടത്തിലുള്ള എല്ലാവരുടെയും വീട് കവര്‍ ചെയ്യും.പിന്നെ നാട്ടിലുള്ള അറിയുന്നതും അറിയാത്തതുമായ എല്ലാ വീടുകളും.കയ്യില്‍ ഒരു കെട്ട് പടക്കം കരുതി വെച്ചിട്ടുണ്ടാകും,ഞങ്ങളുടെ വരവ് ഓരോ വീടുകളിലും അറിയിക്കാന്‍.എല്ലാ വീട്ടില്‍ നിന്നും കാര്യമായി തന്നെ എന്തെങ്കിലും കഴിക്കുകയും ചെയ്യും .ഇത്ര മാത്രം കഴിക്കാനുള്ള കപാസിറ്റി എങ്ങനെ ഒപ്പിച്ചു എന്നത് ഇന്നും അംഞാതമാണ്.ഒരിക്കല്‍ ഒരു സംഭവമുണ്ടായി.നടന്നു നടന്നു എവിടെയൊക്കെയോ എത്തിപ്പോയി. പതിവു പോലെ ഒരു വീട്ടിലെത്തി പടക്കവും പൊട്ടിച്ചു ഉള്ളില്‍ കയരിയിരിപ്പായി .കൂട്ടതിലാര്‍ക്കും അത്ര പരിചയമില്ല സ്ഥലം .വീട്ടുകാരന്‍ എങ്ങോട്ടോ പോവാനിരങ്ങിയതായിരുന്നു.ഞങ്ങളെ കണ്ടപ്പോ തിരിച്ചു കയറി.വിശേഷങ്ങളൊക്കെ തിരക്കി ഭക്ഷണവും വിളമ്പി.പെരുന്നാള്‍ വീടുകളില്‍ കാണാത്ത വിഭവമായിരുന്നു അവിടെ.പുട്ടും കടലയും.ഒരു വരൈറ്റി ആകട്ടെ എന്നവര്‍ വിചാരിച്ചു കാണും എന്ന് വിചാരിച്ചു ഞങ്ങള്‍ അതും അടിച്ച് കയറ്റി യാത്രയും പറഞ്ഞിറങ്ങി.അയാളും ഞങ്ങടെ കൂടെ ഇറങ്ങി വന്നു.എങ്ങോട്ടാണെന്ന് ചോതിച്ചപ്പോ അടുത്ത വീട്ടില്‍ പെരുന്നാളിന് ക്ഷണമുണ്ടെന്നും ഇന്നു ഭക്ഷണം അവിടെയാണെന്നും.അയാളുടെ പേരു ചോദിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്-ശശി .പെരുന്നാളില്ലാത്ത ശശിയേട്ടന്റെ പെരുന്നാള്‍ കോളിന്റെ രുചി ഇന്നും വായില്‍ വെള്ളപ്പൊക്കം തീര്‍ക്കുന്നുണ്ട്.
അങ്ങനെ വീട് സന്ദര്‍ശനം കഴിഞ്ഞു രാത്രി വീടിലെതിയാല്‍ പിന്നെ നല്ല ഒരുറക്കം.തിന്നതിന്റെ ക്ഷീണം തീരും വരെ-പിന്നെ കാത്തിരിപ്പാണ് അടുത്ത പെരുന്നാള് വരെ.

ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ്‌ മുബാറക്ക്‌.

Thursday, September 17, 2009

തരൂരും പോത്ത്‌വണ്ടിയും


"വിശുദ്ധ പശുക്കളോട് ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ചു തന്റെ അടുത്ത കേരള യാത്ര പോത്ത്‌ വണ്ടിയിലാക്കും"..കോണ്‍ഗ്രസിന്റെ പുതിയ വി ഐ പി അവതാരം ശശി തരൂരിന്റെതാണ് ഈ പരിഹാസ വാക്കുകള്‍. ചെലവു ചുരുക്കല്‍ ചടങ്ങുകളുടെ ഭാഗമായി ഗാന്ധിജിയുടെ പിന്മുറക്കാരോട് സെവെന്‍ സ്ടാറിന്റെ പട്ടു മെത്തയില്‍ നിന്നു ഒരല്പം താഴേക്ക് ഒതുങ്ങിക്കിടക്കാന്‍ പാര്‍ട്ടിയുടെ നിര്ദ്ദേശം വന്നപ്പോള്‍ സായിപ്പിന്റെ സംസ്കാരം മാത്രം ശീലിച്ച തരൂരിനത് പിടിച്ചില്ല. പോത്തിനെയും പശുവിനെയും മേയ്ച്ചു നടക്കുന്ന ജന ലക്ഷങ്ങള്‍ വോട്ടു ചെയ്തു തലസ്താനതെക്കയച്ചതിന്റെ നന്ദി പോത്ത് വണ്ടിയിലുള്ള ജന സമ്പര്‍ക്ക യാത്ര കൊണ്ടു തന്നെ തീര്‍ക്കാമെന്നാകുമോ ...?

പിന്കുറിപ്പ്: "കൊണ്ഗ്രെസ്സിലും വിശുദ്ധ പശുക്കളോ ....?ജനങ്ങളുടെ കണ്ണില്‍ പോടിയിടാനാനെന്കിലും വിശുദ്ധ പശു ചമഞ്ഞു ചിലരെങ്കിലും താമസം സെവെന്‍ സ്റ്റാറില്‍ നിന്നും ഫൈവിലെക്കു മാറ്റിയെന്നാണ് അറിവ്.ഗാന്ധിജിയുടെ പാതയിലേക്കുള്ള തിരിച്ചു പോക്കാകുമോ ....?

Friday, September 11, 2009

അര്‍ജന്റീന പുറത്തേക്ക്..?


ലോകകപ്പ് ഫുട്ബോളിന്റെ ആരവങ്ങളിലേക്ക് ഇനിയും നാളുകളേറെ.പക്ഷെ കാത്തിരുപ്പിനു മുഷിപ്പുണ്ടാക്കുന്ന രീതിയിലെക്കാണ് കാര്യങ്ങളുടെ പോക്ക്.ലാറ്റിന്‍ അമേരിക്കന്‍ ഫുട്ബാളിന്റെ ദ്രിശ്യ ചാരുത കളിക്കളത്തില്‍ പ്രകടമാക്കുന്ന മറഡോണയുടെ നാട്ടുകാര്‍ മറഡോണയുടെ കീഴില്‍ തന്നെ പുറത്തേയ്ക്കുള്ള വഴികളിലെകാണെന്നു തോന്നുന്നു.തുടര്‍ച്ചയായ മത്സരങ്ങള്‍ തോറ്റ അര്‍ജെന്റിനയ്ക്ക് ഇനി അവശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ചാലും സാധ്യത മറ്റു ടീമുകളെ ആശ്രയിച്ചിരിക്കും.ഫുട്ബാളിനെ സ്നേഹിക്കുന്ന ആര്ക്കും ഈ വാര്ത്ത അത്യന്തം വിഷമകരം തന്നെ.റിക്വല്‍മ്യെ-യെ പോലുള്ള ഒരു പ്ലേ-മേക്കറുടെ അഭാവമാണ് അര്‍ജെന്റീന നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.രിക്വെല്മിയെ ടീമില്‍ തിരിച്ചു കൊണ്ടു വരികയല്ലാതെ ഇനി വിജയ വഴിയില്‍ തിരിച്ചു വരാന്‍ മറ്റു മാര്‍ഗമില്ല.2002 ലോക കപ്പില്‍ പുറത്താകുമെന്ന അവസ്ഥയില്‍ തിരിച്ചു വരികയും ഒടുവില്‍ കപ്പും കൊണ്ടു പോവുകയും ചെയ്ത ബ്രസീലിന്റെ കാര്യം ഓര്‍ക്കുമ്പോള്‍ ചില പ്രതീക്ഷകള്‍ ഇല്ലാതില്ല..

Friday, September 4, 2009

"ഖുര്‍ആനിലെക്ക് ,വെളിച്ചത്തിലേക്ക്"


''വായിക്കുക,നിന്നെ സൃഷ്‌ടിച്ച
നിന്റെ നാഥന്റെ നാമത്തില്‍..."
ജനസമൂഹങ്ങളെ ഇളക്കി മറിച്ച
വിപ്ലവ കാവ്യങ്ങള്‍
ഇനി
ഹൃദയത്തിന്റെ അരക്ഷിതതത്വത്തില്‍ നിന്നും
അലമാരയുടെ ഭദ്രതയിലേക്ക്.
വെളിച്ചം കൈകളിലേന്തി
ഇരുട്ടില്‍ തപ്പും ജനസമൂഹമേ-
ഒന്നെടുത്തു മറിച്ചു നോക്കുക,
മുന്നില്‍ നയിക്കേണ്ട
സൂചകങ്ങള്‍.
കറ പുരണ്ട കൈകളിലും
ഇരുളടഞ്ഞ ചിന്തകളിലും
ചിതലെടുത്ത സ്വപ്നങ്ങളിലും
ഇനി ,
നാളെയുടെ ലോകം
കേള്‍ക്കാന്‍ കൊതിക്കുന്നു
ഖുര്‍ആന്‍ തുറക്കും
ദൃശ്യ വിസ്മയം.
കാണാന്‍ തുടികുന്നൊരാപ്തവാക്യങ്ങള്‍ .
വസന്ത സ്വപ്നത്തിന്‍
ജനലഴികള്‍ വഴി
ഇനി നമുക്കു മുന്നേറാം.
"ഖുര്‍ആനിലെക്ക് ,വെളിച്ചത്തിലേക്ക്"

റോഡുകള്‍ മൃഗങ്ങള്‍ക്കോ മനുഷ്യര്‍ക്കോ ...?

അഞ്ചു മണിക്കൂറോളം ബന്ദിപ്പൂര്‍ വനത്തിനരികെ ചൊറിയും കുത്തിയിരിക്കേണ്ടി വന്ന എന്റെ ഒരു സുഹൃത്തിന്റെ അനുഭവ സാകഷ്യമാണ് ഇതെഴുതാന്‍ പ്രേരകം.

കാലാ കാലങ്ങളായി ബാംഗ്ലൂര്‍ മലയാളികളുടെ ആശ്രയമായിരുന്ന മൈസൂര്‍ -ബത്തേരി റോഡില്‍ ബന്ദിപ്പൂര്‍ വനഭാഗത്ത്‌ റോഡ്‌ ഗതാഗതം സ്തംഭിപ്പിച്ച നടപടി തീര്ത്തും പ്രതിഷേധാര്‍ഹം തന്നെ.വന്യ ജീവികളുടെ സ്വൈര്യ വിഹാരത്തെ തടസ്സപ്പെടുത്തുന്നു എന്ന ന്യായം ഉയര്‍ത്തുമ്പോള്‍ എത്ര മനുഷ്യരെയാണ് അത് ബാധിക്കുനത് എന്ന മറു ചോദ്യത്തെ വില വെക്കാത്ത അവസ്ഥയാണ് ഇവിടെ സംജാതമാകുന്നത്. മലബാര്‍ മേഖലയിലേക്ക് കൂടുതലായും പച്ചക്കറി പോലുള്ള പല ചരക്കുകളും കൊണ്ടു പോകാനും തിരിച്ചു മത്സ്യം തുടങ്ങി പല സാധനങ്ങളും ബാന്ഗ്ലൂരില്‍ എത്തിക്കാനും വ്യാപാരികള്‍ ആശ്രയിക്കുന്നത് ഈയൊരു പാതയാണ്.കൂടാതെ ഐ ടി പ്രോഫെഷണലുകളും കച്ചവടക്കാരുമുള്‍പ്പെടെ നിരവധി പേരാണ് ഈ വഴി ദിവസവും കടന്നു പോകുന്നത്. വനവും വന്യ മൃഗങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. റോഡിനിരുവശവും വേലികള്‍ കെട്ടി അവയെ സംരക്ഷിക്കാവുന്നതാണ്. എന്നാല്‍ മനുഷ്യ ജീവിതത്തിന്റെ വഴ‌ി മുടക്കി തന്നെ വേണം ഈ സംരക്ഷണം എന്നത് അല്പം കടന്ന കൈ തന്നെ .

കുറിപ്പ്: ഇതിനിടയില്‍ കര്‍ണാടക രെജിസ്ട്രേഷന്‍ ഉള്ള ചില വണ്ടികള്‍ എമാന്മാര്‍ക്ക് കൈ മടക്കു കൊടുത്തു തടസ്സങ്ങള്‍ കൂടാതെ കടന്നു പോയെന്ന് സാക്ഷിയായ എന്റെ സുഹൃത്ത്.

Tuesday, September 1, 2009

ആശങ്കയുടെ ഓണം

കാണം വില്‍ക്കാന്‍ ചന്തയില്‍ ചെന്നു.
ആസിയാന്റെ ബഹളം കണ്ടു മിഴിച്ചു നിന്നു.
കാണം വഴിയിലെറിഞ്ഞു ഓണം വാങ്ങാന്‍ പോയി.
പൊള്ളുന്ന ചന്ത കണ്ടപ്പോ
ഉണ്ണാതെ തിരിച്ചു പോന്നു.

മലയാളിക്കിത്‌ ആശങ്കയുടെ ഓണം.

ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

Sunday, August 16, 2009

ഭാരതാംബയുടെ നെന്ചതെക്കൊരു നാണയതുണ്ട്

ഞാന്‍ സ്വതന്ത്രനാണ്
രാവില്‍
കടത്തിണ്ണ
ഭൂമിയോളം
കിടപ്പറയൊരുക്കും.
ചവറ്റുകുട്ട
അക്ഷയ പാത്രം
തീര്‍ക്കും .
സ്വപ്നങ്ങളെ
തച്ചുടക്കാന്‍
വരുന്ന
തെരുവ് നായ്ക്കള്‍-
അമ്മയെ കൊല്ലാനുള്ള
അഭിമാനിയുടെ പോരാട്ടം
കണ്ടു
സ്വാതന്ത്ര ദാഹിയായി
എന്‍
കാല്‍ക്കീഴില്‍
മുട്ടുമടക്കും.

രണ്ട്

സ്വതന്ത്രരാണ് ഞങ്ങള്‍ -
പൊടി പിടിച്ച വിപ്ലവകാരികള്‍.
ചിന്തകളെ പതപ്പിച്ച
രക്തവര്‍ണ്ണക്കൊടി
ബൂര്‍ഷ്വാസികള്‍ക്കായ്‌
മുനകൂര്‍ത്തു
ചരിത്രം
തിരിച്ചു കുത്തുമ്പൊഴും.

മൂന്ന്

മൂടുപടം കീറി
ശുക്ല മഴ വര്ഷിപ്പൊഴും-പിന്നെ
ഗര്‍ഭപാത്രം
പൊളിച്ചു
കുന്തമുനയില്‍
പാതിജീവനെ
കുത്തിയെടുത്തപ്പൊഴും
നിലവിളിച്ചുറക്കെ പറയട്ടെ-
ഞങ്ങള്‍ സ്വതന്ത്രരാണിവിടെ.

നാല്


ഇനി അടുത്ത ബജറ്റ് .
ആസിയാനും
എന്ട് യൂസറും
കഴിച്ചു വല്ല നാണയ തുണ്ടും
ബാക്കിയുണ്ടെങ്കില്‍
ഭാരതാംബയുടെ
നെന്ചതേക്കെറിഞ്ഞു
കൊടുക്കുക-
ചിരിക്കട്ടെ അവളും
സ്വാതന്ത്ര്യത്തിന്റെ
ചിരി.


Friday, August 7, 2009

"വരണ്ട മഴ"


മഴ പ്രകൃതിയുടെ സംഗീതമാണെന്ന്...

തകര്‍ത്തു

പെയ്യുകയായിരുന്നിവിടെ .
നിറഞ്ഞൊഴുകുന്ന തോടും
കരയില്‍,
ഒരു നാരിനറ്റത്ത്
കൊത്തി വലിക്കുന്ന
മീനിനെ തേടി
ഉപ്പില ചപ്പില്‍
മുടി നനയാതെ കാക്കുന്ന
കളിക്കൂട്ടുകാരും.
കുത്തൊഴുക്കില്‍
ഒലിച്ചിറങ്ങുന്ന
തേങ്ങയിലും മാങ്ങയിലും
ചത്ത കോഴിയില്‍ പോലും
ജീവിതം സ്വപ്നം
കാണുന്നവരുണ്ടത്രേ..


മഴ കിനാവുകളില്‍ ഇടിത്തീയായ് പെയ്യുന്നു...

പെയ്തുകൊന്ടെയിരുന്നപ്പോള്‍
പിന്നെ
ഒന്നു നിന്നിരിന്നെന്കിലെന്നു .
രസിപ്പിചൊടുവില്‍
പിടിച്ചു വലിചൊഴുക്കിക്കളയും-മഴ.
ഒരു തുള്ളിയില്‍
പൂവിട്ടു
പല തുള്ളിയില്‍
പടരുന്ന കിനാവുകളെ
ഒന്നിചൊഴുക്കുന്നൊരു
പിടച്ചില്‍.


വരണ്ട കിനാവുകള്‍

പുഴ കണ്ടത്
അക്ഷരക്കെട്ടുകള്‍ക്കിടയിലാണ്.
കണ്ണില്‍ തടഞ്ഞത്
തീരങ്ങളില്‍ വെയില്‍
കറുക്കുന്നതും
ജലകണങ്ങളില്‍
മണല്‍ തരികള്‍
ഒഴുകി നടക്കുന്നതും.
വയല്‍ വരണ്ടൊടുവില്‍
നെഞ്ച് കരിയാന്‍
തുടങ്ങിയതും - പിന്നെ
ഒരു കയര്‍ തുമ്പ്
ജീവന്റെ വില പറഞ്ഞതും.


ഒടുക്കം

തുടരുകയാണ്
ദുരന്തങ്ങള്‍-
കണ്ണീര്‍ തുള്ളിയില്‍
പൊട്ടിച്ചിരിക്കുന്ന
മനുഷ്യന്റെ
നിസ്സംഗതയും.

Monday, August 3, 2009

ശിഹാബ്‌ തങ്ങള്‍ തീര്‍ക്കുന്ന വിടവ്....


മൂര്‍ച്ചയേറിയ
വാക്കുകള്‍
ആള്‍ക്കൂട്ടത്തെ
സൃഷ്ടിച്ചേക്കാം.
വാക്കുകള്‍
നിലയ്ക്കുമ്പോള്‍
താളുകള്‍ പതിയെ
അടയാന്‍ തുടങ്ങും.
മൌനങ്ങളാല്‍,
ചിലപ്പോള്‍
മൃദുല വാക്കുകളാല്‍
സൌമ്യ ഭാവങ്ങളാല്‍
സമൂഹത്തെ
പിടിച്ചുകുലുക്കന്നവരത്രേ
യഥാര്‍ത്ഥ വിപ്ലവകാരികള്‍.
കേരള രാഷ്ട്രീയം
ഇനി കാണുന്ന
വിടവ്
ഒരുമയുടെ
നിത്യ ഹരിത
ഭാവങ്ങളാണ്.
തങ്ങളുടെ ഓര്‍മകള്‍ക്ക്
മുന്നില്‍
ഒരു തുള്ളി
കണ്ണീര്‍ പൊഴിച്ചു കൊണ്ടു....






Tuesday, July 7, 2009

....ചില ക്യാമ്പസ്‌ ചിത്രങ്ങള്‍...


നാലു കൊല്ലത്തെ കോളേജ് ജീവിതം തീര്ത്തു വെച്ച ചില ചിത്രങ്ങള്‍

കാല്‍വെയ്പ്:

കുറെ മുഖങ്ങള്‍
ചിന്തയിലാന്ടവ,
പല്ലുകള്‍ കാട്ടാതെ
ചിരിക്കുന്നവ,
കാല്‍വെയ്പില്‍ കണ്ടതിവയാണ്.
ചില കണ്ണുകള്‍
കലങ്ങിയിരിക്കുന്നു.
മറ്റു ചിലത് മിഴിച്ചു നില്‍ക്കുന്നവ.

ക്ലാസ്സ്‌ മുറി :

ആദ്യ ബെന്ചിനായുള്ള മത്സരം.
നിരാശപ്പെട്ട് പിന്നിലായവര്‍.
കടല്‍ കയ്കുംബിളിലൊതുക്കാന്
പാച്ചിലുകള്‍.
തിര പോലും കയ്യില്‍ തടയാതെ
വന്നപ്പോള്‍
പിന്നില്‍
തിര തോല്‍ക്കും പ്രളയം.

പ്രണയം :

വട്ടക്കന്ന വെച്ച
മുടി ചീകിയൊതുക്കിയ
മുന്നിലെ പുസ്തകത്തില്‍
എത്തി നോക്കുന്നതിനിടെ
കണ്ണ് തെറ്റി
കാണാന്‍ തുടങ്ങി-നിന്നെ
നീ അറിഞ്ഞില്ലെങ്കിലും .
കണ്ണുകളടയാതിരുന്നത്
നിനക്കു വേണ്ടിയാണ്,
എന്തെങ്കിലുമൊക്കെ
കുത്തിക്കുറിച്ചതും .
പിന്നെയെപ്പൊഴോ
അക്കേഷ്യാ തണലുകളില്‍
നിന്റെ ചുടു നിശ്വാസങ്ങലാല്‍
ഇലകsളനന്ങാന്‍ തുടങ്ങിയത്
ദൂരെ നിന്നും
നോക്കി കണ്ടു ഞാന്‍.
അവിടെ മരിക്കുന്നു പ്രണയം-
തുടര്ച്ചകളില്ലാതെ..

സമരം :

തൊണ്ട കീറി മുഴക്കിയ
മുദ്രാവാക്യങ്ങള്‍ .
തോളില്‍ കയ്യിട്ടു നടന്ന
സുഹൃത്തിനെ ചവിട്ടിയരച്ച
വിപ്ലവ ബോധം .
ഇന്നോര്‍ക്കുമ്പോള്‍ എല്ലാം
ഒരു ചിരിയിലോതുങ്ങുന്നു .
പാര്‍ട്ടിയും സമരവും
ശുഭ്ര പതാകയും
അതിലെ നക്ഷത്രവും.

ഹോസ്റ്റല്‍ :

ഉറങ്ങി തകര്‍ത്ത
പകലുകള്‍ .
കുടിച്ചും പുകച്ചും തള്ളിയ
രാവുകള്‍ .
കോളേജിന്‍ പടി കണ്ട
സമര നാളുകള്‍ .
ഒരുപാടു വിയര്‍പ്പു കണങ്ങളും
ഒരു തരം ഗന്ധവും
ഏറ്റു വാങ്ങി
അടുത്തയാള്‍ക്കു മറയേകാനൊ-
രുങ്ങുന്ന ഒരുകൂട്ടം ഷര്‍ട്ടുകള്‍,പാന്റുകള്‍ ..
ഉറക്കത്തില്‍ പോലും
കടന്നാക്രമിക്കുന്ന
മെസ്സിലെ കല്ലുകടികള്‍ .
പ്രായത്തിന്റെ വളര്ച്ചകളെ
ആനന്ദത്തിന്റെ തളര്ച്ചയാല്‍ നേരിടാന്‍
സ്ക്രീനില്‍ തെളിയുന്ന
നഗ്ന ചിത്രങ്ങള്‍ .

യാത്രാമൊഴി :

കാല്‍വെയ്പിലെ വ്യാകുലതകള്‍.
ക്ലാസ്സ്‌ മുറിയിലെ തിരയിളക്കങ്ങള്‍.
പ്രണയം തീര്‍ത്ത കലങ്ങി മറിയലുകള്‍.
സമരത്തിന്റെ നിര്‍വൃതി .
ഹോസ്റ്റലിന്റെ നഗ്ന സന്തോഷങ്ങള്‍.
കണ്ണുകള്‍ നനയാന്‍
ഇതില്‍ കൂടുതലെന്തു...?










Monday, July 6, 2009

ഭീകരവാദി

(മുമ്പ് പബ്ലിഷ് ചെയ്തതാണ്..പുതിയ പേരില്‍ വീണ്ടും )


മതത്തെ അറിയാത്ത ചിലരുടെ ചെയ്തികളുടെ പേരില്‍ ഒരു സമൂഹം മുഴുവന്‍ വേട്ടയാടപ്പെടുമ്പോള്‍

(പ്രചോദനം - 'മുസ്ലിം' .....സച്ചിദാനന്ദന്‍ )

പിന്നെ അവര്‍ എന്നെ
തേടിയും വന്നു ...
പ്രതികരിക്കാന്‍ കഴിയാത്ത വിധം
എന്റെ ചൂണ്ടു വിരലും
അവര്‍ മുറിചെടുതിരുന്നു.
*******
എനിക്കുമുണ്ടായിരുന്നൊരു ബാല്യം.
ഉമ്മയുടെ മടിയില്‍ തല ചായ്ച്ചുറങ്ങിയ
പാഠ പുസ്തകങ്ങളിലെ കുട്ടിക്കാലം.
പഠിച്ചതെല്ലാം മനുഷ്യനെ കുറിച്ചായിരുന്നു.
നിറവാര്‍ന്ന മനുഷ്യ സ്നേഹത്തെ കുറിച്ച്.
********
ഇന്നിവിടെ അഴികളില്‍
ഞാനൊരു ഭീകര വാദിയാണ്.
ഹൃദയത്തിലുരുവിടും ബാങ്കുകള്‍
അയല്‍കാരനെ വെട്ടി നുറുക്കും
മന്ത്രങ്ങളായി മാറ്റുന്നവന്‍ .
ചിന്തകളെ നയിക്കും സൂക്തങ്ങള്‍
സുഹൃത്തിന്‍ കഴുത്തില്‍
കടാരയായ്‌ ആഴ്ത്തുന്നവന്‍ .
നീട്ടിവളര്‍ത്തും താടിയിലും
അറബിപ്പെരിലും
നെറ്റിയില്‍ മിന്നും നിസ്കാരതഴംബിലും
സമൂഹമലക്കപ്പെടും കാലം.
മാപ്പിളപ്പാട്ടിലും ഗസലിലും
ഒപ്പന തന്‍ ചുവടിലും
കത്തിയും ബോംബും
നിറയും നേരം.
നെഞ്ചില്‍ തിളയ്ക്കുന്നത്‌
നുരയായ്‌ പതയ്ക്കും
രക്തമല്ല .
ഒരിറ്റു കണ്ണുനീരാണ്-
അയല്‍കാരന്റെ ഒട്ടിയ വയറില്‍
സുഖിക്കുന്നവന്‍
നിഷേധിയെന്നോതിയ
തത്വങ്ങള്‍
മഴയായ്‌ പതിക്കുകയാനിവിടെ.
ഇനിയും തളരാതെ
നില്‍ക്കുമീ വഴികളില്‍
വഴികാട്ടിയായീ
ഗ്രന്ഥമുള്ളത്രയും.


Friday, June 5, 2009

കുതിച്ചുയരുന്നതും തകര്‍ന്നടിയുന്നതും......

''ആദ്യം ഉയരാന്‍ തുടങ്ങും...
പിന്നെ വളരാനും.....
ഒടുവില്‍ തളരും....
പിന്നെ തകര്‍ന്നടിയും..... ''
ജീവിതം പഠിപ്പിച്ച പാഠങ്ങളാണ്....
ജീവിച്ചു തീര്‍ത്തയോരോ നിമിഷങ്ങളും.....

** ** ** **
ഉയരുന്നു
പിന്നെ ഞാന്‍ സ്വപ്നം കാണാന്‍ തുടങ്ങി
(മലര്‍പ്പൊടിക്കാരന്റെ പകല്‍ക്കിനാവുകള്‍ )
ഉയരാന്‍ തുടങ്ങിയത് -
വാനോളം ,അതിനുമപ്പുരവും ....


വളരുന്നു
കുറെയേറെ ഗുണിചെടുക്കാന്‍ തുടങ്ങി
അതിലേറെ ഹരിക്കാനും...
അന്ത്യം ഒരുപാടു പൂജ്യങ്ങള്‍ ....
മുമ്പിലെവിടെയോ ഒന്നുന്ടാവുമാകും....
ഊഹങ്ങളാണിവ ....
കടലിനപ്പുരമുള്ള കാഴ്ചകള്‍
മനോഹരമത്രേ....
എന്റെ കണ്ണില്‍ കാണാമത്....
ഹൃദയം കൊണ്ടറിയുമത് ...
വിരലാല്‍ തഴുകുമത്.....

തളരുന്നു
എല്ലാം കുമിളകളത്രെ....
കടലിനപ്പുരം കണ്ടതും കേട്ടതും തൊട്ടരിഞ്ഞതുമെല്ലാം.....
ഒരു തുള്ളി പതിയെ നെഞ്ചോടു ചേര്‍ത്തു...
ഒരു കടല്‍ തന്നെ ഹൃദയത്തില്‍ എരിയാന്‍ തുടങ്ങി ...

തകര്‍ന്നടിയുന്നു
ഒടുവില്‍ കുഴി വെട്ടാന്‍ തുടങ്ങി
കേട്ടിപ്പൂട്ടിയ നാളെകളില്‍
മണ്ണിട്ട് മൂടാനും...
മുകളില്‍ ഊഹക്കണക്കുകളുടെ
മീസാന്‍ കല്ല്‌ ...
വാനോളവും അതിനപ്പുരവും
വളരുന്ന ഒരു ചെടിത്തണ്ടും-
ഇന്നലെകളുടെ ഓര്‍മ്മയ്ക്കായ് .....


Sunday, May 17, 2009

ചുരുള്‍ക്കാഴ്ചകള്‍-2

ആറ് : തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നിരിക്കുന്നു. പ്രതീക്ഷകള്‍ക്കുമപ്പുരം കോണ്‍ഗ്രസ്സ്‌ തരംഗം ആഞ്ഞടിച്ചിരിക്കുന്നു ഇന്ത്യ മുഴുവന്‍... വര്‍ഗീയ കക്ഷികളെ അകറ്റാന്‍ ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്‌ മാത്രമെ കഴിയൂ എന്ന തിരിച്ചറിവാകണം ജനങ്ങള്‍ കോണ്‍ഗ്രസില്‍ അര്‍പിച്ച ഈ വിശ്വാസം. ശക്തമായ സാമ്രാജ്യത്വ വിധേയത്വതിലധിഷ്ടിതമായ ഒരു ഭരണത്തിന് പകരം ഇന്ത്യയുടെ അഭിമാനവും അന്തസ്സും കാത്തു സൂക്ഷിക്കുന്ന രീതിയില്‍ ഇനിയൊരന്ജു വര്‍ഷം ഭരിക്കാനുള്ള തിരിച്ചറിവ് കോണ്‍ഗ്രസിന്‌ ഉണ്ടാവുമെന്ന് നമുക്കു പ്രതീക്ഷിക്കാം .അങ്ങനെയെങ്കില്‍ നെഹ്‌റു യുഗത്തിലെക്കാവും കോണ്‍ഗ്രസിന്റെ തിരിച്ചു പോക്ക് .
കോണ്‍ഗ്രസിന്റെ വിജയത്തേക്കാള്‍ ശ്രദ്ധേയമാണ് ഇടതു കക്ഷികള്‍ക്കേറ്റ തിരിച്ചടി. തൊഴിലാളി വര്‍ഗങ്ങളുടെ വിയര്‍പ്പു കണങ്ങളില്‍ പടുതുയര്‍ത്തപ്പെട്ട പ്രസ്ഥാനം സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെ പേരില്‍ ആ ജനതയെ തന്നെ കൈവിടാന്‍ തുടങ്ങിയപ്പോള്‍ സാധാരണക്കാര്‍ക്ക് കോണ്‍ഗ്രെസ്സല്ലാതെ മറ്റൊരു രക്ഷയുമില്ലായിരുന്നു. ആണവ കരാറിനെതിരെ വളരെ ശക്തമായ നിലപാടെടുതപ്പോഴും നന്ദിഗ്രാമും ചെങ്ങറയും ഒടുവില്‍ ലാവലിന്‍ തര്‍ക്കങ്ങളും ജനങ്ങള്‍ വിഡ്ഢികളല്ലെന്ന ശക്തമായ താക്കീതാണ് ഇടതു കക്ഷികള്‍ക്ക് നല്കുന്നത്. സാമ്രാജ്യത്വത്തോടുള്ള ഒളിച്ചുകളിയും ഇടതു നിന്നു കൊണ്ടുള്ള വലതു പക്ഷ ചായ്‌വും ഒഴിവാകിടാത്ത കാലത്തോളം ജന മനസ്സില്‍ ഇനി ഇടതിന് സ്ഥാനമുണ്ടാകില്ല .

Sunday, April 12, 2009

തിരഞ്ഞെടുപ്പ്




വിരല്‍ തുംബിലത്രേ ജനാധിപത്യം പൂത്തുലയുന്നത്-
ഒരു കറുത്ത പാടില്‍ .....
പിന്നെ സീറ്റ് തര്‍ക്കം ,കസേരകളി ,കുതികാല്‍വെട്ട്‌....
ഇടക്കോരോ പ്രസ്താവനകള്‍ ...
ഉച്ചകോടികള്‍ ... സമാധാന സന്ദേശങ്ങള്‍ .....


മഷി പതിയെ പുരളാന്‍ തുടങ്ങും-
കയ് നിറയെ ....
നോട്ടു കെട്ടുക ളെ ണ്ണി തീരുമ്പോള്‍ കറ പിടിക്കുമത്രേ....
കറുത്ത നിറം ....
ഒരു
കുത്തല്ല , ഒരായിരം കുത്തുകള്‍...
പക്ഷെ ഒന്നുണ്ട്
മായ്ച്ചു കളയാന്‍ എളുപ്പമാണീ കറ ...
അടുത്ത ഇലക്ഷന്‍ വരുമെന്നറിയുമ്പോള്‍ ഒരു മുതലക്കണ്ണീര്‍;
ഒരു പത്ര സമ്മേളനം .
പിറ്റേന്നു കുറ്റവിമുക്തനെന്നൊരു നോട്ടീസും ..

ഇതാണ് ജനാധിപത്യം....
ആരാണ് വിഡ്ഢികള്‍....
കറുത്ത മഷിയില്‍ രാഷ്ട്രം പടുക്കുന്ന ജനമെന്ന കഴുതയോ...
അവരില്‍ രാമരാജ്യം സ്വപ്നം കണ്ട ഗാന്ധി തന്‍ ദര്‍ശനങ്ങലോ.....

ഉത്തരം തേടുമ്പോള്‍
സത്യവാചകം മുഴങ്ങാന്‍
തുടങ്ങും .
അടുത്ത നാടകം തുടങ്ങുകയായി .
ഇനിയൊരു തിരഞ്ഞെടുപ്പിനന്കമോരുങ്ങും വരെ .

Monday, March 9, 2009

ചുരുള്‍ക്കാഴ്ചകള്‍ .......

അഞ്ച് : പി എല്‍ ജ്വരമായി പടരുകയാണ്. ക്രിക്കെടിനോട് പണ്ടുള്ള ഭ്രാന്തന്‍ സമീപനമോന്നുമില്ലെന്കിലും പി എല്‍ ഒരു രസമാണ്. കഴിഞ്ഞ വര്‍ഷം ഏകദേശം എല്ലാ കളിയും തോറ്റെങ്കിലും ക്കാന്‍ ചാര്‍ജര്‍സിന് തന്നെ ഇക്കുറിയും പിന്തുണ. ചെന്നൈ ശക്തമായ ടീമും ഡല്‍ഹി കിരീടം നേടാന്‍ സാധ്യത ഉള്ള ടീമുമാണെന്നു തോന്നുന്നു . കാത്തിരുന്നു കാണാം .



നാല് : തിരഞ്ഞെടുപ്പ് കാലമാണിത്.ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആശയപരമായി താല്പര്യമില്ലെന്കിലും രാഷ്ട്രീയം പറഞ്ഞിരിക്കല്‍ രസകരമാണ് .കേരളത്തിലെ പ്രക്ഷുബ്ധമായ രാഷ്ട്രീയ ചര്‍ച്ചകളില്‍ മുഴുവന്‍ നിറയുന്നത് മദനിയും മതമൌലിക ശക്തികളും അവയുടെ കൂട്ടുകെട്ടുകളും തന്നെ . മാധ്യമങ്ങള്‍ തകര്താടുകയാണ്‌ ഓരോ രംഗങ്ങളും. മദനി ഭീകര വാദിയാണോ അല്ലയോ എന്ന ചര്‍ച്ചയില്‍ കേരള രാഷ്ട്രീയം ഒതുങ്ങിക്കൂടുമ്പോള്‍ കാണേണ്ട പല കാഴ്ചകളും നാം കാണാതെ പോകുന്നു . വിലക്കയറ്റവും സാമ്രാജ്യത്വവും ഭീകരാക്രമണങ്ങളും ഫാഷിസ്റ്റ്‌ ഭീകരതകളും നാം മറന്ന മട്ടാണ് . ഇവിടെയാണ്‌ രാഷ്ട്രീയം എന്നത്തേയും പോലെ വിജയിക്കുന്നത്, തിരഞ്ഞെടുപ്പിന് മുമ്പു തന്നെ .




മൂന്ന്: ഭീകരതയാണിന്നിന്റെ പ്രശ്നം . മതമോ ജാതിയോ നോക്കാതെ, സ്വന്തം അയല്‍ക്കാരനെ പട്ടിണിക്കിടുന്നവന്‍ നമ്മില്‍ പെട്ടവനല്ലെന്നു പറഞ്ഞ ഒരു പ്രവാചകന്റെ അനുയായികള്‍ മതത്തിന്റെ പേരില്‍നടത്തുന്ന അതിക്രമങ്ങളെ അപലപിച്ചേ മതിയാകൂ .ഇസ്ലാം ഒരിക്കലും ഭീകരതയെ പ്രോത്സാതിപ്പിക്കുന്നില്ലെന്നു മാത്രമല്ല , ഒരു നിരപരാധിയെ കൊന്നവന്‍ ഒരു സമൂഹത്തെ മുഴുവന്‍ കൊന്നവന് തുല്യനാനെന്നാണ്‌ അതിന്റെ നിലപാട് . സ്വന്തതോടുള്ള ധര്‍മ്മ സമരമാണ് ജിഹാദിന്റെ ആദ്യപടി .

രണ്ട് : " ഒരു മഹാ മൌനവും രണ്ട് മൌനങ്ങള്‍ക്കിടയിലെ നാദവുമാണ് ഓംകാരം ." ഓസ്കാര്‍ വേദിയില്‍ റസൂല്‍ പൂക്കുറ്റി എന്ന മുസ്ലിം യുവാവ് ഇങ്ങനെ വിളിച്ചു പറഞ്ഞപ്പോള്‍ അവിടെ പ്രതിധ്വനിക്കുന്നത് മത സൌഹാര്‍ദ്ത്തിലധിഷ്ടിതമായ ഇന്ത്യന്‍ സംസ്ക്കാരം കൂടെയാണ് . നാണിച്ചു പോകുന്നത് നമ്മെ നയിക്കേണ്ട നമ്മുടെ മേലാളന്മാരും . ബുഷിന്റെ ചെരിപ്പു നക്കി ഒടുവില്‍ " ബുഷ് , നിന്നെ ഇന്ത്യന്‍ ജനത ആദരിക്കുന്നു " എന്ന് ഉളുപ്പില്ലാതെ വിളിച്ചു പറഞ്ഞ മന്‍മോഹന്‍ സിംഗ് തല താഴ്ത്തണം ഈ വാക്കുകളില്‍ .

ഒന്ന്: മഴയിലും പുഴയിലും പൂവിലും കാറ്റിലും സംഗീതം നിറച്ചു വെച്ചത് ദൈവമാണ് . മഴയെ രാഗമായ് പെയ്യിക്കാന്‍ , ഖാര്‍ഗ്ര്ങില്‍ താളമായ് ആഞ്ഞടിക്കാന്‍ , പുഴയില്‍ നേര്‍ത്തൊരു സ്വരം തീര്‍ക്കാന്‍ ..... ഹൃദയത്തില്‍ ദൈവത്തിന്റെ കയ്യൊപ്പുള്ള ഒരാള്‍ക്കേ ഇതിനൊക്കെ കഴിയൂ ... അതാണ്‌ റഹ്മാന്‍ .....

Sunday, March 8, 2009

ചെരുപ്പ്



ഒന്ന് - ഇരയുടെ മൌനം
ചെരിപ്പുകള്‍ കാലുകള്‍ക്കൊരു കരുതലാണ് -
മുള്ളും കൊള്ളിയും തരക്കരുതെ എന്ന് പറഞ്ഞ്
കാലില്‍ ആദ്യമായി ചെരിപ്പിട്ടതും -പിന്നെ
പതിയെ വേച്ച് വെച്ചതൊരു ശീലമായതും ........
രണ്ട് - വേട്ടക്കാരന്റെ അലമുറകള്‍
ഒരു കൂട്ടം ചെരിപ്പുകളുണ്ട് വേട്ടക്കാരന്
ഇരകളുടെ രക്തമൂറ്റി കാലില്‍ പ്രതിഷ്ടിച്ചവ
കല്ലും മുള്ളും കൊള്ളിയും
ഇരയുടെ ഹൃദയത്തില്‍ തറച്ച്
വള്ളികള്‍ തീര്‍ത്തവ.....
മൂന്ന് - വേട്ടയുടെ അവസാനം
ഇരയുടെ വേട്ടയ്ക്ക് പ്രായോജകരില്ല
രക്തമൂറ്റിക്കുടിക്കാന്‍ യന്ത്രങ്ങളുമില്ല
കാതങ്ങളോളം തഴമ്പിച്ച
ആരവങ്ങളുണ്ട്-അവ
നെഞ്ചേറ്റിയ ഒരു കൂട്ടം
ചെരിപ്പുകളുമുണ്ട്.

മുഖം കൊള്ളെ ചെരിപ്പുകള്‍
പതിക്കുമ്പോള്‍
ആരുമൊന്നു വിറക്കും .
കാല്‍ക്കീഴില്‍ ലോകം മുഴുവന്‍ പടച്ചു വെച്ചവന്‍ പോലും .
ഒടുവില്‍ വേട്ടക്കാരന്‍ മുട്ട് മടക്കുന്നൊരു കാലം വരും ...
ചെരുപ്പില്‍ തഴമ്പിച്ച ആരവങ്ങളൊന്നായി
പ്രഹങ്ങളായി പതിക്കും കാലം ...