Monday, July 12, 2010

കി.നാക്കോ : ആഘോഷത്തിന്റെ രാവുകള്‍

അങ്ങനെ ആ ടെന്ഷനുമങ്ങ് ഒഴിഞ്ഞു കിട്ടി.തിളയ്ക്കുന്ന കട്ടന്‍ ചായയില്‍ അടയുന്ന കണ്ണുകളെ പിടിച്ചു നിര്‍ത്താനുള്ള പോരാട്ടങ്ങള്‍ക്ക് ഫൈനലോടെ അവസാനമായപ്പോള്‍ ഇനി ഒരു നാല് വര്‍ഷത്തെ കാത്തിരിപാണ്.ചില കാഴ്ചകളുണ്ട്‌ മനസ്സില്‍ തങ്ങി നില്ക്കുന്നവ.
അര്‍ജെന്റിന ,മറഡോണ ,മെസ്സി :
മനസ്സിനെ ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുകയാണ് ആ ദൃശ്യങ്ങള്‍.ജെര്‍മ്മനിയുടെ പ്രത്യാക്രമണങ്ങളില്‍ അര്‍ജെന്ടീനയുടെ വിഖ്യാത നിര വിരങ്ങലിച്ചപ്പോള്‍ ഒരു മരവിപ്പായിരുന്നു മനസ്സില്‍. 1994-ലെ
മറഡോണ യുടെ പുറത്താകല്‍ മുതല്‍ കാണാന്‍ തുടങ്ങിയതാണ്‌ ലോകകപ്പ്‌ ഫുട്ബാളിന്റെ ആരവങ്ങള്‍.അന്ന് മുതല്‍ നീലയും വെള്ളയും വര മൈതാനത് ഓളം തീര്‍ക്കുമ്പോള്‍ വല്ലാത്തൊരു ആവേശമാണ്. കാരണങ്ങള്‍ ഒരുപാടുണ്ടെങ്കിലും പുറത്തായപ്പോള്‍ രണ്ടു ദിവസം വീട്ടില്‍ അടങ്ങിയിരിക്കുകയല്ലാതെ ഒന്നും മിണ്ടാന്‍ കഴഞ്ഞില്ല.
പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കണ്ടു മെസ്സിയുടെ കാലുകളില്‍.പക്ഷെ ശരിയായ പൊസിഷനില്‍ കളിക്കാന്‍ കഴിയാത്തതിനാല്‍ ആ പ്രകടനം പ്രതീക്ഷക്കൊതുയര്‍ന്നില്ല.
ഈ ലോകകപ്പിന്റെ ഏറ്റവും ദയനീയ കാഴ്ച അര്‍ജെന്ടീനയുടെ നിസ്സഹായത തന്നെ.
സാംബാ താളം നിലച്ചപ്പോള്‍ :
അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ ആഹ്ലാദം അണ പൊട്ടിയോഴുകുകയായിരുന്നു.പ്രകടനമായി ഞങ്ങള്‍ കുറെ പേര്‍ അങ്ങാടിയില്‍ ഒത്തു കൂടി.ഇങ്ങനെ ബ്രസീല്‍ തോല്കുമെന്നു ആരും കരുതിയിരുന്നില്ല.ഹോളണ്ട് പോലും.അധികം സന്തോഷിച്ചതിനാലാകാം കിട്ടി അടുത്ത ദിവസം തന്നെ,കൊട്ടക്കണക്കിനു.

വീഴ്ചകള്‍ :
കൊട്ടിഘോഷിച്ചു വന്നു വീണു പോയവര്‍ പലരായിരുന്നു.റൂണി ,ക്രിസ്റ്റിയാനോ,കാക്ക,ദ്രോഗ്ബ,ടോരെസ് ...ലോകകപ്പിന്റെ താരമാകാന്‍ വന്നു വീണു പോയ പേരുകള്‍ ഇനിയുമുണ്ട്.
ഒരു നിമിഷം പോലും പൊരുതാതെ കീഴടങ്ങിയ ഒരേയൊരു ടീമേ ഉള്ളു ഈ ലോകകപ്പില്‍.സിദാന്‍ പോയതോടെ പല്ല് കൊഴിഞ്ഞ ഫ്രഞ്ച് പട .
അവസാന കളിയില്‍ അവസാന നിമിഷങ്ങളില്‍ വല്ലാതെ പൊരുതിയെങ്കിലും ഇറ്റലിയും നിരാശപ്പെടുത്തി

ലൂസേര്‍സ് ഫൈനല്‍ :
അതായിരുന്നു യഥാര്‍ത്ഥ ഫൈനല്‍.ആക്രമണവും പ്രത്യാക്രമണവും മുഴുവന്‍ സമയവും നിറഞ്ഞു നിന്നപ്പോള്‍ ഉറക്കമോഴിച്ചത് ശരിക്കും മുതലായിപ്പോയി എന്ന് പറയാം.
ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന മറ്റു ചില കളികളുമുണ്ട്‌ .
തുടക്കത്തിലേ വിരസതക്കൊടുവില്‍ നിലനില്പിനായുള്ള ഇറ്റലിയുടെ പോരാട്ടം കണ്ട ഇറ്റലി - സ്ലൊവാക്കിയ മത്സരം സംഭവ ബഹുലമായിരുന്നു.
ഗ്രീസ് - നൈജീരിയ ,യു എസ് എ - സ്ലോവാനിയ, ജപ്പാന്‍ - ഡെന്മാര്‍ക്ക് , കൊറിയ - ഉറുഗ്വായ്,ഉറുഗ്വായ് - ഖാന , ഖാന - യു എസ് എ , ബ്രസീല്‍ - ഹോളണ്ട് മത്സരങ്ങളും രസകരമായിരുന്നു .


ഫോര്‍ലാന്‍ :
അവസാന മത്സരത്തില്‍ ഒരു വശം തിരിഞ്ഞു ഫോര്‍ലാന്‍ നേടിയ ഗോള്‍ മതി പ്രതിഭയുടെ ആഴമളക്കാന്‍. ഫോര്‍ലാന്‍ നേടിയ ഗോളുകളെല്ലാം അസാധ്യമായ പൊസിഷനില്‍ നിന്നായിരുന്നു എന്നതും കഴിഞ്ഞ ലോകകപ്പിലെ സിദാന്റെ പ്രകടനം പോലെ ഒരു ടീമിനെ മുന്നില്‍ നിന്നും നയിച്ച്‌ സെമി വരെ എത്തിച്ചതും സുവര്‍ണ്ണ പന്തിന്റെ യഥാര്‍ത്ഥ അവകാശിയെ നമുക്ക് കാട്ടി തന്നു.

സുവാരസ്,അസിമാവോ ഗ്യാന്.
ഒരു വില്ലന്‍ ഒറ്റ നിമിഷംകൊണ്ട് നായകനാകുന്നതും ഒരു നായകന്‍ ഒറ്റ നിമിഷംകൊണ്ട് വില്ലനാകുന്നത് ഖാന - ഉറുഗ്വായ് ക്വാര്ട്ടരിന്റെ അവസാന നിമിഷം നാം കണ്ടു.ഗോളെന്നുറച്ച ഷോട്ട് കൈ കൊണ്ട് തട്ടിയിട്ടു സുവാരസു വില്ലനായെന്നു തോന്നിച്ച ഖട്ടത്തില്‍ കിട്ടിയ പെനാല്‍റ്റി പുറത്തെക്കടിച്ച ഗ്യാന്‍ വില്ലന്‍ പദവി സുവാരസില്‍ നിന്നും ഏറ്റെടുക്കുകയായിരുന്നു.
പെനാല്‍റ്റി ഷൂട്ടൌട്ടില്‍ ഖാന പുറത്തായപ്പോള്‍ ഒരു വന്‍ കരയുടെ സ്വപ്നം അവിടെ കേട്ട് പോകുകയായിരുന്നു.


വുവുസേല , ജബുലാനി
കടല്‍ വണ്ടിന്റെ ഈ മൂളിച്ച ചെവിയില്‍ തുളച്ചു കയറിയപ്പോള്‍ വല്ലാത്ത അസഹനീയത ആയിരുന്നു.പിന്നെ അതൊരു ശീലമായപ്പോള്‍ ഇനി വുവുവ്സേല ഇല്ലാതെ
കളി കാണാന്‍ കഴിയില്ലേ എന്ന് തോന്നിപ്പോകുന്നു.
അടിച്ചിടതെക്ക് കയരിപ്പോകാത്ത പന്ത് ആണത്രേ അത്. ഇംഗ്ലണ്ട് -യു എസ് എ മത്സരത്തില്‍ ഗോളിയുടെ കയ്യില്‍ കിട്ടിയ ബോള്‍ വളക്കുള്ളിലേക്ക് വഴുതിപ്പോയപ്പോള്‍ ജബുലാനി യെ കുറ്റം പറയാന്‍ തുടങ്ങി പലരും. ഗോളിയെ മാറ്റിയെങ്കിലും ജെര്‍മനിക്ക് മുന്നില്‍ ഇംഗ്ലണ്ട്ഇന്റെ കഥ കഴിഞ്ഞു.

ഒരു കറുത്ത ഞായര്‍ :
റഫറിയിങ്ങിലെ അപാകതകള്‍ കൊണ്ടാണ് ആ ഞായര്‍ ശ്രദ്ധിക്കപ്പെട്ടത്.ലാംപാര്‍ഡിന്റെ അത്യുഗ്രന്‍ ഷോട്ട് ഗോളായിട്ടും റഫറീ കാണാതിരുന്നപ്പോള്‍ കളിയുടെ ഗതി തന്നെ മാറിപ്പോയി.ഇംഗ്ലണ്ട് തീരെ താല്പര്യമില്ലാത്ത ടീം ആണെങ്കിലും അന്നത്തെ കളി കഴിഞ്ഞപ്പോ എന്തോ ഒരു വിഷമമുണ്ടായിരുന്നു.
അതെ ദിവസം ടെവെസിന്റെ ഒരു ക്ലിയര ഓഫ് സൈട് ഗോള്‍ റഫറീ അനുവദിച്ചതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

കൊറിയ , ജപ്പാന്‍
ഏഷ്യന്‍ ടീമുകള്‍ വീരോചിതം പൊരുതി. ഡെന്മാര്‍ക്ക്‌-മായുള്ള ജപ്പാന്റെ പോരാട്ടം അത്യുഗ്രന്‍ ദ്രിശ്യ വിരുന്നു തന്നെയായിരുന്നു . ഉറുഗ്വായുമായി നന്നായി കളിച്ചെങ്കിലും കൊറിയ തോറ്റത് നിര്‍ഭാഗ്യം കൊണ്ട് മാത്രമായിരുന്നു.

എന്റെ സ്വപ്ന ടീം
ഗോളി
റിച്ചാര്‍ഡ്‌ കിങ്ങ്സന്‍(ഖാന )

പ്രതിരോധം
രാമോസ് (സ്പെയിന്‍ )
പ്യുയോള്‍ (സ്പെയിന്‍ )
മൈകോന്‍ (ബ്രസീല്‍ )
വാന്‍ ബ്രോന്കൊസ്റ്റ് (ഹോളണ്ട് )-ക്യാപ്റ്റന്‍

മധ്യ നിര
ഇനിയെസ്റ്ട(സ്പെയിന്‍ )
സാവി (സ്പെയിന്‍ )
മുള്ളര്‍(ജെര്‍മനി )

മുന്നേറ്റ നിര
ഫോര്‍ലാന്‍ (ഉറുഗ്വായ് )
മെസ്സി (അര്‍ജെന്റീന )
വിയ്യ (സ്പെയിന്‍)

3 comments:

sm sadique said...

അയ്യോ…വയ്യ.
ഫുട്ബാൾ ഒന്ന് കഴിഞ്ഞിരുന്നെങ്കിലെന്ന്……
ഒരുമാത്ര വെറുതെ ….
ആരാധകർ ക്ഷമിക്കുക.

പട്ടേപ്പാടം റാംജി said...

അങ്ങനെ ആ ടെന്ഷനുമങ്ങ് ഒഴിഞ്ഞു കിട്ടി

Fayas said...

എന്തൊരു ബഹളായിരുന്നു...അര്‍ജെന്റിന ...ബ്രസീല്‍ ...കാക്ക....മെസ്സി........ഒലെക്കേട മൂട്...
സത്യം പറയട്ടെ ഞാനും ഒരു ഫുട്ബോള്‍ ആരാധകനാണ്.
അതും ഒരു ബ്രസീല്‍ ആരാധകന്‍ ....എന്താ ചെയ്യാ എല്ലാം പോയില്ലേ............