Thursday, April 5, 2012

എട്ടര നേരം,രാത്രി



തറയില്‍ രണ്ടു ചവിട്ടോടെ
അനിയന്‍ പറഞ്ഞു-
"ബാറ്റ് ഉയര്‍ത്തിയതേ ഉള്ളൂ
അതിര്‍ത്തി കടന്നോ-അതോ
അതിരിലെ കെണിയില്‍
കുടുങ്ങി വീണോ...?"

അവള്‍ നൂറു നാക്കാല്‍
ശപിച്ചു കൊണ്ടോതി.
അച്ചനിപ്പോഴും മകളെ തേടുകയാ;
മകളച്ചനെയും.
ഇന്നത്തെ അര മണിക്കൂറുത്തരം തന്നാലും
കാണാന്‍ കഴിയില്ലല്ലോ നാശം.

ഇരുട്ട് മൂടി ഒരഞ്ചു മിനിറ്റു
തിരഞ്ഞിട്ടും മെഴുതിരി കാണാഞ്ഞപ്പോ
ഇരുട്ടത്ത്‌ കിടന്നൂ
ഒരല്‍പ്പ നേരം.
പുറത്തു ചൂടസഹനീയമെന്നാലും
ഉള്ളൊന്നു കുളിര്‍ത്തു-
ബഹളമില്ലാത്തൊരിരുപതു മിനിട്ട്.

1 comment:

AnuRaj.Ks said...

അതേ അനിയാ കറണ്ടു പോകുന്നതിനു മുമ്പെ മെഴുകുതിരിയൊക്കെ നോക്കി വെച്ചേക്കണം