Wednesday, January 20, 2010

ചില കലോല്‍സവക്കാഴ്ചകള്‍

കലയെ നെഞ്ചകത്ത് കൊണ്ട് നടക്കുന്ന കോഴിക്കോടിന്റെ മണ്ണില്‍ സുവര്‍ണ്ണ ജൂബിലി കലോത്സവത്തിന് തിരശീല വീണു.ഒരുപാട് പ്രത്യേകതകള്‍ അനുഭവപ്പെട്ടു ഈ കലോത്സവത്തിന് .
· മാനാഞ്ചിരയിലും ടൌണ്‍ ഹാളിലും ക്രിസ്തിയന്‍ കോളേജിലും നടക്കുന്നത് എന്ത് തന്നെ ബോറന്‍ പരിപാടിയായാലും വെയിലും പൊടിയും വക വെക്കാതെ ഇരചെത്തിയ ആള്‍ക്കൂട്ടം കോഴിക്കാടല്ലാതെ മറ്റെവിടെയും കാനാന്‍ കഴിയില്ലെന്ന് തോന്നുന്നു.ആരൊക്കെയോ പറയുന്നത് കേള്‍ക്കുമ്പോള്‍ സ്റ്റേജില് നടക്കുന്നത് ഒപ്പനയാനെന്നും മാര്‍ഗം കളിയാണെന്നും മോഹിനിയാട്ടമാനെന്നും മനസ്സിലാക്കുകയല്ലാതെ പിന്നില്‍ ഏന്തി വലിഞ്ഞു കാണുന്ന ഞങ്ങള്‍ക്ക് മറ്റു നിവൃത്തിയില്ലായിരുന്നു.
· ഒന്നാം സ്ഥാനം കിട്ടിയ ടീം എത്ര തവണ ആവര്‍ത്തിക്കണം തങ്ങളുടെ കളികള്‍.ഉത്തരം ലളിതം.എത്ര ചാനലുകലുണ്ടോ അത്രയും.റിസള്‍ട്ട് വരുമ്പോ ടീമുകളെ തേടിയുള്ള ചാനലുകാരുടെ ഓട്ടം ഒന്ന് കാണേണ്ടത് തന്നെ.
· പിന്നെയുമുണ്ട്‌ ചാനല്‍ വിശേഷങ്ങള്‍.കോഴിക്കോട് ടീം സ്വര്‍ണ്ണ കപ്പും വാങ്ങി താഴെയിറങ്ങാന്‍ കാത്തു നിന്നില്ല,തുടങ്ങീ ചാനല്‍ യുദ്ധം.ഒടുവില്‍ കപ്പു രണ്ടു കഷണമായത്രേ.
· കളിക്കുന്നതെന്തന്നരിയാതെയുള്ള കളികളും അത്യുന്നതമായ കല തന്നെയോ..?ഭരതനാട്യവും മോഹിനിയാട്ടവും കഴിഞ്ഞിറങ്ങിയ പല കുട്ടികള്‍ക്കും തങ്ങള്‍ കളിച്ചതെന്തെന്നരിയില്ലത്രേ.ഗുരു പാടിതന്നത് വള്ളി പുള്ളി തെറ്റാതെ ആടിതകര്‍ത്തു.എ ഗ്രേഡു കിട്ടാന്‍ ഇത് തന്നെ ധാരാളം.ഇവരോ ഭാവിയിലെ നര്‍ത്തകിമാര്‍..?
· ചാനലുകളുടെ അതിപ്രസരം രചനാ വിഭാഗത്തിന്റെ അവഗണനയ്ക്ക് കാരണമായി എന്ന് പറഞ്ഞാല്‍ തെറ്റല്ല.ചാനലുകാര്‍ തിരിഞ്ഞു നോക്കാതവര്‍ക്ക് തങ്ങളെങ്ങനെ തണല്‍ നല്‍കുമെന്ന ചിന്തയിലായെന്നു തോന്നുന്നു പത്ര മാധ്യമങ്ങള്‍.പണ്ട് പലപ്പോഴും കഥയും കവിതയും പത്രങ്ങളില്‍ ചരച്ചയായി വന്നിരുന്നുവെങ്കില്‍ ഇത്തവണ ചാനല്‍ പ്രളയത്തില്‍ എഴുത്തുകാരും ചിത്രകാരന്മാരും ഒലിച്ചു പോയി . പ്രതിഭ വളരാന്‍ മാധ്യമങ്ങളില്ലാതെ പറ്റുമോ ഇക്കാലത്ത്..?
· നാടകം നിരാശപ്പെടുത്തി ഇത്തവണ . കഥയിലും അവതരണത്തിലും പുതുമ പുലര്‍ത്തിയ നാടകങ്ങള്‍ തുലോം കുറവായിരുന്നു. നിലവാര തകര്‍ച്ച നേരിട്ട മറ്റൊരിനം മിമിക്രിയായിരുന്നു.പൂച്ചയും നായയും നടന്മാരും അമ്പലത്തിലെ ഉറുക്കും നികേഷ് കുമാറും തന്നെയായിരുന്നു നിറഞ്ഞു നിന്നത്.
· ഉത്ഖാടന സമ്മേളനത്തില്‍ എം പി ക്കൊരാഗ്രഹം.ഒന്ന് പാടി നോക്കിയാലോ എന്ന്.ആരും തടഞ്ഞില്ല .മാത്രമല്ല ആരോ പുറത്തു തട്ടി അഭിനന്ദിക്കുകയും ചെയ്തെന്നു തോന്നുന്നു . അതിനാലാകാം ഗാന ഗന്ധര്‍വന്റെ സാന്നിധ്യത്തില്‍ സമാപന ദിവസവും രാഘവന്‍ സാര്‍ തന്റെ കള കൂജനം പുറത്തെടുത്തത്."ഓര്‍മ്മകളെ .കൈവള ചാര്‍ത്തി..."..പാടി തുടങ്ങിയപ്പോ വോട്ടു ചെയ്തു ജയിപ്പിച്ച നാട്ടുകാര്‍ ഒരു കൂവലിന്റെ വക്കിലെതിയപ്പോ രക്ഷിക്കാന്‍ സാക്ഷാല്‍ ഗാന ഗന്ധര്‍വന്റെ ശബ്ദം തന്നെ വേണ്ടി വന്നു. ഒടുവില്‍ കൈതപ്രവും കൂടെ വന്നു പാടാന്‍ തുടങ്ങിയപ്പോ കണ്ടു നിന്നവര്‍ക്ക് അതൊരു അപൂര്‍വ കാഴ്ചയായി.
· കുട്ടിപ്പോലീസുകാരായിരുന്നു മേളയുടെ മറ്റൊരാകര്‍ഷണം. കേരളപോലീസുകാരെ കടത്തി വെട്ടുന്ന ക്രമസമാധാന പാലകരായി കുട്ടിപ്പോലീസ് വിലസിയപ്പോള്‍ കേരള പോലീസിലൊരു പുതിയ വിഭാഗം തുടങ്ങാനുള്ള സാധ്യത അസ്ഥാനത്തല്ലെന്ന് തോന്നിപ്പോയി.
· പച്ചക്കറിക്കും അരിക്കുമെല്ലാം വില കുതിച്ചു കയറിയതിനാലാവാം ഭക്ഷണപ്പുരയില്‍ വിഭവങ്ങള്‍ അത്രയങ്ങ് ഗംഭീരമായില്ലത്രേ. അടുത്തുള്ള പാരാഗണി ല് ഭക്ഷനപ്പുരയെക്കാള്‍ ചിലപ്പോ തിരക്കുമനുഭവപ്പെട്ടു.കോഴിക്കോട് വരെ വന്നു കോഴിക്കോടന്‍ ബിരിയാണിയും കഴിക്കാതെ പോകുകയോ...?
· കേരളത്തിന്റെ സാംസ്കാരിക പയ്തൃകംവിളിച്ചോതുന്ന പല കലകളും ഇന്ന് കാണുന്നത് കലോത്സവ വേദികളില്‍ മാത്രമാണ് . മാര്‍ഗം കളിയും പരിച മുട്ടും ദഫ് മുട്ടും അറബന മുട്ടും കൊല്‍ക്കളിയും ഒപ്പനയും പൂരക്കളിയും തിരുവാതിരയും നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ പണ്ട് പതിവ് കാഴ്ച്ചയായിരുന്നെങ്കില്‍ ഇന്ന് കലോത്സവ വേദികളില്‍ മാത്രമുള്ള ഒരു അപൂര്‍വ കാഴ്ചയായി ഈ കലകള്‍ മാറിയിരിക്കുന്നു

2 comments:

Unknown said...

പ്രതികരണം അസ്സലായി

ബഷീർ said...

അഭിനന്ദനങ്ങൾ.